Tuesday, June 22, 2010

ടി.എ.ശശി




ശ്മശാനം തിന്നുന്ന
ജീവികളുണ്ടോ?
ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട് 
ശ്മശാനങ്ങളെ .

മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.



http://www.sasiayyappan.blogspot.com/

16 വായന:

ഏറുമാടം മാസിക said...

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .

ജസ്റ്റിന്‍ said...

ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

ജയിംസ് സണ്ണി പാറ്റൂർ said...

അവന്‍റെ ശവം
അവന്‍റെ ശരീരം തന്നെ
അവന്‍റെ ശ്മാശനമോ
ഈ ലോകവും
ആര്‍ത്തിയോടെ തിന്നുകയാണു
ശ്മശാനത്തെയവന്‍
ഗോകുലപാലന്‍റെ അവില്‍
ഭോജനം പോലെ
അന്നു കുചേലനഭിവൃദ്ധി
ഇന്നോ ഓസേണ്‍ പാളിക്കു
നിത്യേന ക്ഷയം മാത്രം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാരിരുമ്പിന്‍ ഹൃദയമുള്ളോനെങ്കിലും
മനുഷ്യന്‍ മണ്ണ് തന്നെ.
ശ്മശാനത്തില്‍ മണ്ണായ മനുഷ്യന്റെ മേല്‍
വീണ്ടും മനുഷ്യന്‍ വന്നു വീഴുമ്പോള്‍ പുതു ശ്മശാനങ്ങള്‍ക്കെന്തു പ്രസക്തി!
രാജാവിന്റെതോ കോമാളിയുടെതോ പൊടി തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും ശ്മശാനം ഒളിപ്പിച്ചു വക്കുന്നില്ല.

ധന്യാദാസ്. said...

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .

നല്ല വായന നൽകിയ വരികൾ.ഒരു പൂർണ്ണതയില്ലാതെ അവസാനിപ്പിച്ചതു പൊലെ തോന്നി.. നേരിനോട് സംസാരിക്കുന്ന കവിത.

സന്തോഷ്‌ പല്ലശ്ശന said...

കാലത്തെ - ചരിത്ര സൂരികളെ ദഹിപ്പിച്ച ശ്മശാനങ്ങളും തോറ്റുപോയ്‌ പുതിയ ആര്‍ത്തികള്‍ക്കു മിന്‍പില്‍....

പ്രതീഷ് എസ് said...

അവന്‍റെ ശവം
അവന്‍റെ ശരീരം തന്നെ
അവന്‍റെ ശ്മാശനമോ
ഈ ലോകവും


താങ്കളുടെ കവിത എനിക്കു ഒന്നും മനസ്സിലായില്ല...ഞാനെഴുതിയാലും ഇതുപോലെ ഒക്കെ വരുമെന്നു തോന്നുന്നു...ഭാവുകങ്ങൾ

http://manavanboologathil.blogspot.com/

ഇ.എ.സജിം തട്ടത്തുമല said...

ശ്മശാനം തീനികൾക്കറിയാം; ഒരു പക്ഷെ നാളെ തോണ്ടിയെടുക്കപ്പെടുന്ന ഏതെങ്കിലുമൊരു ശവശരീരം സംസാരിച്ചാൽ അത് ശ്മശാനത്തിലേയ്ക്കുള്ള സ്വന്തം യാത്രയ്ക്ക് കാരണമായേക്കുമെന്ന്‌!

naakila said...

സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുന്ന കവിതകളാണ് ശശിയുടേത്.ജീവിതത്തില്‍ നാം തിന്നു തീര്‍ക്കുന്ന ശ്മശാനങ്ങളെക്കുറിച്ച് ഇതിലും ഒതുക്കത്തില്‍ എങ്ങനെ പറയാനാകും.

Anonymous said...

borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte peru kalayalleee

സുരേന്ദ്രന്‍ said...

എന്തിനിത്തരം കവിതകള്‍?
പുതുകവിതയുടെ ശ്മശാനമാണോ ഇത്?

എന്‍.ബി.സുരേഷ് said...

എത്ര തിന്നു തീർത്താലും തീരാത്തത്ര ശവങ്ങൾ.
ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം
നടന്ന തീരങ്ങളിൽ നോക്കൂ പഴുത്ത് പകുതിയും മീൻ തിന്നു തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ.
(ചുള്ളിക്കാട്)

Anonymous said...

nannaakkaamaayirunna orukavitha pettennetuthu thaazeyittathaayi thonni...ithu thanne mukkithuruppichathaaye thonnu...iniyum minakketu kavee...!!!

Unknown said...

sheshipukkaal shavangal mathram aano ?

Vinodkumar Thallasseri said...

ശ്മശാനങ്ങള്‍ നമ്മെ തിന്നുന്നു. ശ്മശാനത്തെ... ശക്തം.

Sapna Anu B.George said...

Good one

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP