Saturday, May 23, 2009

ശൈലന്‍

ബ്ലൂ ടൂത്ത്

കാലമെത്രയായി..
ഇനിയിപ്പോ
കാണുമെന്നു കരുതിയതെയല്ല..

നമ്രമുഖിയായ്‌
യാത്രാമൊഴി ചിരിച്ച
നെറ്റിക്കോണിപ്പഴു -
മോര്‍മയുണ്ട്..

കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു..

അന്ന് പങ്കിട്ട
little heart ബിസ്കറ്റിന്റെ
സ്വര്‍ണക്കവരിപ്പഴു
മാല്‍ബത്തില്‍ മിടിക്കുന്നു..

ഇരു വശത്തേക്ക്
പിന്നിയിട്ട മുടിപ്പാതയിലൂടെ
വാടക സൈക്കിള്‍ തൊണ്ണിക്കയറി
എത്തിയ കിനാവള്ളിപ്പാടം..

അറിഞ്ഞിട്ടും
വെളിച്ചപ്പെടുത്തുവാന്‍
ധൈര്യമില്ലാതെപിരിഞ്ഞ
പിരിശത്തെ, പിന്നെ,എത്ര
സമയ, ഭൂഖണ്ടങ്ങളില്‍
തിരഞ്ഞു..

പാപ്പാ
അഖിലാന്ടാമ്മാള്
ശിവകാമി
സ്മിത പാട്ടില്‍-


രൂപ സാദൃശ്യങ്ങളെ
തുറിച്ചു നോക്കി,യെത്ര,
തെക്കേ ഗോപുര നടകളിരങ്ങുന്നിടത്ത്
നിന്ന്
ആട്ട് കേട്ട് നടന്നു..













മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

ബ്ലൂ ടൂത്തിലൂടൊരു
മെസ്സേജായി വന്നു
സ്ക്രീന്‍സേവറില്‍
മുട്ടി വിളിച്ചു..

തുറക്ക പ്പെടുമ്പോള്‍
സഭാ കമ്പമൊട്ടുമെയില്ലാതെ
ദിഗംബരയായി
ആറു മിനിട്ട് 13 സെക്കന്റ്
ആറര എംബി ക്ലിപ്പ് നിറയെ..

സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..

zzx . 3gp എന്നത് മാറ്റി
നമ്രത ശിരോദ്കര്‍ എന്ന്
പേര് കൊടുക്കണം
ഫോര്‍വേഡ് ചെയ്യും മുന്‍പ്‌..!

25 വായന:

ഏറുമാടം മാസിക said...

മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

മനോജ് കുറൂര്‍ said...

മഹാശൈലാ, കവിതയിലൂടെ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മഹാശല്യമാകരുത്.
രാത്രിയില്‍ വേറിട്ട കാഴ്ചകള്‍ കണ്ട് പുറമേയുള്ള ഉറക്കം പോയി. ഇപ്പോ ബ്ലൂ ടൂത്ത് വായിച്ച് അകമേയുള്ള ഉറക്കവും :(
സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടി‌യുമസാധ്യം!

SHYLAN said...

thanxz kuroor..

അനിലൻ said...

ശൈലാ നല്ല കവിത
റ പലയിടത്തും ര ആയി നില്‍ക്കുന്നത് തിരുത്താമോ?

ഹാരിസ് said...

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

Ranjith chemmad / ചെമ്മാടൻ said...

സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടി‌യുമസാധ്യം!
അസാധ്യം!!

സജീവ് കടവനാട് said...

നാസറു കൂടാളിച്ചേട്ടാ ആ അക്ഷരപിശാചിനെയൊക്കെയൊന്ന് ഓടിക്ക്യാരുന്നില്ലേ?

ഞാന്‍ ഇരിങ്ങല്‍ said...

കാലം മാറി കഥയും ഭാഷയും. ജീ‍വിതമപ്പോഴും
ബാക്കി തന്നെ.
"കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു.“

ജീവിതത്തിന്‍ റെ വൈരുദ്ധ്യങ്ങളെടുത്ത് ചേര്‍ക്കുന്നു
‘സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..:

ക്യാമറയില്‍ നോക്കാതിരിക്കുന്നത്
പത്മ ദള ചിരിയില്‍ ഒളിച്ച് വയ്കുന്നത്
പിക്ചര്‍ക്വാളിറ്റിയുടെ സുതാര്യമായ ഭൂഖണ്ഡം
ശൈലന്‍..നല്ല കവിത.

ഏറുമാടം മാസിക said...

പ്രിയപ്പെട്ടവരേ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം.ഇവിടെ കഫെയില്‍ നിന്നും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്.ക്ഷമിക്കുക

വികടശിരോമണി said...

ഇതു പുതുകവിതയെന്നല്ല പറയണ്ടത്,ഭീകരകവിതാ‍ന്നാ.
ശൈലകൃതികളുടെ തിളക്കം സഹിച്ചൂട.
പോട്ടെ.
ഇനീം ഇജ്ജാതി സാധനങ്ങൾ പോരട്ടെ:)

naakila said...

ജീവിതം വളരെ സുതാര്യമാണ് ശൈലാ
അസാധ്യമായ പിക്ചര്‍ക്വാളിറ്റിലില്‍ അത് കാണിച്ചോട്ടെ

ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..
(എത്ര സ്വാഭാവികം)

പേരുമാറ്റി ഫോര്‍വേഡ് ചെയ്യാനുളള ആ മനസ്സുണ്ടല്ലോ, ആ ഭീകരമനസ്സ് അതില്ലാത്തവന് ജീവിക്കാന്‍ യോഗ്യതയില്ല എന്നു പറയേണ്ടിവരും ഈ കാലത്ത്.
കാണിക്കാന്‍ തയ്യാറാണെങ്കില്‍ ഫോര്‍വേഡ് ചെയ്യുന്നതിലെന്താ തെറ്റ്?( എത്ര നിഷ്കളങ്കമായ ചോദ്യം)
ബ്ളൂ (നീല) ടൂത്ത് കാണിച്ചുളള ചിരി കാണാനാവുന്നുണ്ട്
ആശംസകളോടെ

SHYLAN said...

മാധ്യമം ആഴ്ചപ്പതിപ്പില്‍
2009 ഏപ്രില്‍ 27 ലക്കത്തില്‍
വന്നതാണ് ഇക്കവിത.
അന്ന് വായിച്ചവര്‍ ക്ഷമിക്കുക..
വേറെ സ്റ്റോക്ക്‌ ഇല്ലാത്ത്തോണ്ടാ...

SHYLAN said...

വികടശിരോമണി പറഞ്ഞു വന്നത്
ശരിക്കങ്ങടു പിടുത്തം കിട്ടീല...
തെറിയെങ്കില്‍ നല്ല മൂത്ത അയിറ്റം തന്നെ
പോന്നോട്ടെ..

ബിനോയ്//HariNav said...

"വളരെ നന്നായി" എന്നല്ലാതെ എന്തു പയാന്‍. ആ അക്ഷരത്തെറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതു പറയാമായിരുന്നു. :)

Pramod.KM said...

സുതാര്യമാണ്.
ക്വാളിറ്റിയുമസാദ്ധ്യം.
:)

ഹന്‍ല്ലലത്ത് Hanllalath said...

...നീലപ്പല്ലിന്റെ തിളക്കം കാണുന്നു...
കവിത നന്നായി....വിതയുള്ളത്....

കാവിലന്‍ said...

നല്ല കവിത അങ്ങിനെയാണ്, കാലവര്‍ഷം പോലെ ചിലപ്പോള്‍ നേരത്തെ എത്തിക്കളയും

റ്റിജോ ഇല്ലിക്കല്‍ said...

nalla kavitha.(kavilante comment pole)
puthiya kalathinte kannadi.keep it up!

SHYLAN said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

ഈ ശൈലി ശൈലനുമാത്രം
പണ്ടൊരിക്കല്‍ കേരളകവിതയുടെ അടിമാലി പ്രകാശനക്കാലത്ത് ഈ കവിയെ
അയ്യപ്പപണിക്കര്‍ മാഷ് 'സ്റ്റൈലന്‍' എന്ന് വിളിക്കുന്നതു കേട്ടിട്ടുണ്ട്. പിന്നീട് കവിതകൊണ്ടറിഞ്ഞു സ്റ്റൈലന്റെ പൊരുള്‍. ഇപ്പോളിതാ
സ്റ്റൈലനൊരു പുതു ബ്രാന്‍ഡ് കവിതയും

yousufpa said...

എനിയ്ക്കൊന്നും മനസ്സിലായില്ല.

കണ്ണഞ്ചിരട്ട. said...

ശൈലന്‍!....
ജീവിതത്തിന്റെ കഥാന്തരങ്ങളുടെ പകര്‍പ്പെടുത്ത് കാണിക്കുക്കയാണല്ലോ.
അതോ നീ,.... നീ ഞാനെങ്ങാനുമാണോ? അല്ലെങ്കിലെങ്ങനെ നിന്റെ പാതയില്‍ അതേ പതിനാറുകൊല്ലക്കണക്കില്‍.... അല്ല നിനക്കല്പ്പം തെറ്റിയിട്ടുണ്ട് അവള്‍ക്ക് മഞ്ഞനിറത്തിലുള്ള പിഞ്ഞിയജാക്കറ്റും നീലയില്‍ സ്വര്‍ണ്ണക്കസവുള്ള കഷ്ടിച്ച് കണങ്കാല്‍ മറയുന്ന നീളത്തിലുള്ള പാവാടയുമായിരുന്നു.

പുള്ളിക്കാള said...

പ്രിയ ഇരിങ്ങല്‍,

വലിക്കാന്‍ വിധിക്കപ്പെട്ടവനാണെങ്കിലും എല്ലാ കവിതകളേയുമിങ്ങനെ താങ്കളുടെ നിരൂപണത്തിന്റെ കലപ്പത്തണ്ടില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകരുതേ.ചിലതെല്ലാം രണ്ടു വിരല്‍മാത്രം ചേര്‍‍ത്തെടുക്കേണ്ട നറുപുഷ്പങ്ങള്‍ മാത്രമാണെന്ന് താങ്കള്‍ അറിയുന്നുണ്ടോ?.

Anonymous said...

പുള്ളിക്കാളേ...

എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും...

-ഒരു പാട്ടുകാരന്‍

SHYLAN said...

നല്ല വാക്കുകള്‍
തന്നവര്‍ക്കെല്ലാം
ഒരു സൊയമ്പന്‍ പീസ്‌
ഫോര്‍വേഡ് ചെയ്യാന്‍ തോന്നുന്നു..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP