കുളംബിട്ടു ചവിട്ടാമൊ
മാര്‍ബിള്‍ത്തറയില്‍?
വാലിട്ടടിക്കാമോ
മിനുത്ത ചുവരില്‍?
മുട്ടിക്കുടിക്കാമൊ
ആ ഇടിഞ്ഞഅകിട്ടില്‍?
ചടഞ്ഞു കിടക്കാമോ
സ്വന്തം ചാണകത്തില്‍?
പുല്ലിട്ടുതരുമോ
കഴുത്തുപാടകലത്തില്‍?
തലനീട്ടി കടിക്കാമോ
വേലിത്തലപ്പിനെ?
ഒരുവട്ടം വെടിപ്പാക്കിയാല്‍
ഇടംമാറ്റി കെട്ടുമൊ?
നോട്ടം പാളുന്നു വാവുനാളുകളില്‍
വലിച്ചൊന്നിടാമോ ജാലകവിരികള്‍?
അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?
11 വായന:
അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?
ബന്ധനത്തില്‍ അകപ്പെടുഅന്നവരുടെ വികാരങ്ങള്‍ തീക്ഷ്ണമായി ചിത്രീകരിച്ചിരിക്കുന്നു..അവര്‍ക്ക് വേണ്ടത് നമ്മളെ കറന്ന് ഊറ്റിക്കുടിക്കല്‍ മാത്രമാണു..അതിനു പകരം തരുന്നതോ അസ്വാതന്ത്ര്യവും...കൈകാലുകളെ ബന്ധിച്ചവര്‍ നമ്മുടെ പ്രണയത്തെപ്പോലും അപഹരിച്ചിരിക്കുന്നു...
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
നന്ദി ആശംസകള്‍ !
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?
ha! nalla avatharanam..
എല്ലുറപ്പൂള്ള കവിത
അടുത്ത കാലത്തൊന്നും ഇങ്ങനെ ആരും കറന്നതായി കണ്ടിട്ടില്ല. ഇതിന്റെ ചൂട്/ ഇതാ/ ഇവിടെ/ ഇപ്പൊഴും/.........
അനേക സാദ്ധ്യതയുടെ ഒരു കറക്കൽ, നന്ദി.
ഏട്ടിലെ പയ്യിന്റെ കറക്കം അങ്ങിനെയൊക്കെയാണ്..
ശക്തമായ കവിത.
അഭിവാദ്യങ്ങളോടെ
കവിത ഇഷ്ടമായി..
ബ്ലോഗിലെ മനസ്സില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു കവിത
നിരന്തരം കരക്കപ്പെടുന്നതില്‍ നാം നിര്‍വൃതി കൊള്ളണം....അല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല....അസ്വാതന്ത്ര്യത്തെ ഓര്‍മിപ്പിച്ചതിനു നന്ദി......
നന്ദി...................
നല്ല കവിത ഉമ..
Post a Comment