Friday, October 7, 2011

ഉമ രാജീവ്


കുളംബിട്ടു ചവിട്ടാമൊ
മാര്‍ബിള്‍ത്തറയില്‍?
വാലിട്ടടിക്കാ‍മോ
മിനുത്ത ചുവരില്‍?
മുട്ടിക്കുടിക്കാമൊ
ആ ഇടിഞ്ഞഅകിട്ടില്‍?
ചടഞ്ഞു കിടക്കാമോ
സ്വന്തം ചാണകത്തില്‍?
പുല്ലിട്ടുതരുമോ
കഴുത്തുപാടകലത്തില്‍?
തലനീട്ടി കടിക്കാമോ
വേലിത്തലപ്പിനെ?
ഒരുവട്ടം വെടിപ്പാക്കിയാല്‍
ഇടംമാറ്റി കെട്ടുമൊ?

നോട്ടം പാളുന്നു വാവുനാളുകളില്‍
വലിച്ചൊന്നിടാമോ ജാലകവിരികള്‍?

അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?






11 വായന:

ഏറുമാടം മാസിക said...

അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബന്ധനത്തില്‍ അകപ്പെടുഅന്നവരുടെ വികാരങ്ങള്‍ തീക്ഷ്ണമായി ചിത്രീകരിച്ചിരിക്കുന്നു..അവര്‍ക്ക് വേണ്ടത് നമ്മളെ കറന്ന് ഊറ്റിക്കുടിക്കല്‍ മാത്രമാണു..അതിനു പകരം തരുന്നതോ അസ്വാതന്ത്ര്യവും...കൈകാലുകളെ ബന്ധിച്ചവര്‍ നമ്മുടെ പ്രണയത്തെപ്പോലും അപഹരിച്ചിരിക്കുന്നു...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
നന്ദി ആശംസകള്‍ !

മുകിൽ said...

ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?

ha! nalla avatharanam..

ടി പി സക്കറിയ said...

എല്ലുറപ്പൂള്ള കവിത

Arafath Yasar said...

അടുത്ത കാലത്തൊന്നും ഇങ്ങനെ ആരും കറന്നതായി കണ്ടിട്ടില്ല. ഇതിന്റെ ചൂട്/ ഇതാ/ ഇവിടെ/ ഇപ്പൊഴും/.........
അനേക സാദ്ധ്യതയുടെ ഒരു കറക്കൽ, നന്ദി.

Rajeeve Chelanat said...

ഏട്ടിലെ പയ്യിന്റെ കറക്കം അങ്ങിനെയൊക്കെയാണ്..
ശക്തമായ കവിത.
അഭിവാദ്യങ്ങളോടെ

അജിത് said...

കവിത ഇഷ്ടമായി..

പൊട്ടന്‍ said...

ബ്ലോഗിലെ മനസ്സില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു കവിത

vayal said...

നിരന്തരം കരക്കപ്പെടുന്നതില്‍ നാം നിര്‍വൃതി കൊള്ളണം....അല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല....അസ്വാതന്ത്ര്യത്തെ ഓര്‍മിപ്പിച്ചതിനു നന്ദി......

ഉമാ രാജീവ് said...

നന്ദി...................

നിരഞ്ജന്‍.ടി.ജി said...

നല്ല കവിത ഉമ..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • - വാക്കുകളുടെ പെട്ടകം കുഴൂർ വിത്സൺ ആകാശത്തെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും പെറ്റുപെരുകിയ വാക്കുകളെല്ലാം മലീമസപ്പെട്ടതായി ദൈവം തിര...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP