Friday, April 23, 2010

രാജു ഇരിങ്ങല്‍

































ണ്ട് കയ്യും ഒരു ഉടലുമുള്ള
കുപ്പായമാണ് ജീവിതം
നിറമുള്ളതും കെട്ടതുമായി
അഴുക്കു പിടിച്ചതും വെളുത്തതുമായി
കഴുകി കളയാവുന്ന ഒരു വെളുത്ത
കുപ്പായമാണ് ജീവിതം.

ആദ്യത്തെ കരച്ചിലില്‍
വീഴുന്ന വെളുത്ത കുപ്പായത്തിന്
കയ്യുകളുണ്ടായിരുന്നില്ല
കെട്ടുകള്‍ മാത്രം
അമ്മയുടെ സ്നേഹത്തില്‍ കുടുങ്ങിയ
ഇരട്ട കെട്ടുകള്‍.

കുഞ്ഞിനെ കാണാന്‍
വരുന്നവര്‍ വരുന്നവര്‍
കയ്യുകളുള്ളത് മാത്രം നല്‍കി
നിറമുള്ളത് മാത്രം നല്‍കി
തലയുള്ളത് മാത്രം നല്‍കി
ഉടലഴകിനെ പുല്‍കി
അമ്മയുടെ സ്നേഹത്തിന്‍റെ കെട്ടുകളറുത്തു.

കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.
ഒപ്പം
കഴുകി കളഞ്ഞു
ഉണ്ടുറഞ്ഞ പാല്‍ക്കറകള്‍
തേച്ചു മിനുക്കി
ഉടലറിവുകള്‍

കഞ്ഞിയും കറി വച്ചു കളിക്കുമ്പോഴാണ്
അമ്മയും അച്ഛനുമായി ഉടല്‍ ജീവിതമാരംഭിക്കുന്നത്
എന്തൊരു സുഖം
ഇപ്പോള്‍ സുഖത്തിന്
കുപ്പായത്തിന്‍റെ നിറം, മണം.
പളപളപ്പ്.

അളവുകള്‍ മാറിയ കുപ്പായം മാറ്റി
അവളുടെ മുലയില്‍ നിന്നും സ്നേഹം
ഊറ്റിയെടുക്കുമ്പോള്‍
വിഷക്കായ തിന്നുന്ന ചവര്‍പ്പായിരുന്നു ചുണ്ടില്‍

വീടിറങ്ങുമ്പോള്‍ അവള്‍;
കുപ്പായമവിടെ വച്ചേക്കൂ
ഞാന്‍ കഴുകി ഉണക്കിതരാംന്ന്.

അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.

8 വായന:

ഏറുമാടം മാസിക said...

അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.

Junaiths said...

വത്യസ്തം..

Deepa Bijo Alexander said...

എളുപ്പമൊന്നും ഊരിയെറിയാനാവാത്ത ഒരു കുപ്പായമല്ലേ ജീവിതം....കഴുകി വെടിപ്പാക്കൽ എപ്പോഴും എളുപ്പമാവണമെന്നുമില്ല.

വ്യത്യസ്തതയുള്ള കവിത.

എം പി.ഹാഷിം said...

നന്നായി.... വേറിട്ട്‌ നിന്ന് പറയാനായി

Unknown said...

കവിത ഇഷ്ടമായി....

ശില്പ്പസൗന്ദര്യം ഞാനുമായി സം‌വേദിക്കുന്നില്ല...

Sapna Anu B.George said...

നന്നായിട്ടുണ്ട് രാജു,അമ്മയുടെ സ്നേഹത്തിന്‍റെ പരിഭാഷ,കവിതയുടെ വ്യത്യസ്ഥത എല്ലാതന്നെ,ആകെ പുതിയ ആശയം.

ജസ്റ്റിന്‍ said...

സുന്ദരമായ കവിത.

നന്ദി.

T.S.NADEER said...

കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.

Oh...... Raju.. you wrote in my heart...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ഉപമയിലെ ആട് - ഉപമയിലെ ആട് യേശുദേവന്റെ നല്ല ഇടയന്റെ ഉപമയിലെ കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന് അല്ലാതെ കവിതയിലെപ്പോലെ വെറും ഉപമയല്ല ഉപമയുടെ കൂട്ടിനകത്താണെങ്കിലും ഇത് ഒരു വ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP