Thursday, April 15, 2010


രമ്യ ആന്റണി
























മിന്നാമിനുങ്ങ്  

എനിക്കിപ്പോള്‍
കടല്‍ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാല്‍
ബന്ധനങ്ങളാല്‍
ചുറ്റപ്പെട്ട്‌...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

കൂട്ടിരിപ്പ്

ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...

നിനക്കും അവര്‍ക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...

ഉയര്‍ന്ന നിലവാരത്തിലുള്ള
അപ്പരുചികളില്‍ മദിച്ചും
പതയുന്ന വീഞ്ഞില്‍
പുതച്ചും നടക്കാമായിരുണല്ലോ...

എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയില്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കെങ്ങനെയാകുന്നു...

ശലഭായനം

നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...

പ്രണയലേഖനങ്ങള്‍
നീല നിറമുള്ള ശലഭങ്ങളാണ്‌...

എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങള്‍...


രോഗം തളര്‍ത്താത്ത ഇഛാശക്തിയുടേയും കഠിന പ്രയത്‌നങ്ങളുടേയും മികവുറ്റ   ഉദാഹരണമാണ് ഈ കുഞ്ഞു പെങ്ങള്‍ ..എറണാകുളം ജില്ലയിലെ ആലുവയില്‍ ജനനം . മൂന്നു വയസ്സു മുതല്‍ തിരുവ നന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ചു .എസ് എസ്  എല്‍ സി ഫസ്റ്റ് ക്ലാസോടെ പാസായി. ഡിപ്ലോമ ഇന്‍ കംപ്യൂ ട്ടര്‍ ആപ്ലിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോ  ഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി . തിരുവനന്തപുരത്തെ ലീല കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിണല്‍ക്യാന്‍സര്‍ സെന്ററില്‍പ്രവേശിപ്പികപ്പെട്ടു  .പ്രതികൂല ജീവിതസാഹചര്യങ്ങളേയും നാവില്‍ പടര്‍ന്ന അര്‍ബുദത്തേയും കവിതയുടെ വഴി യി ലൂ ടെ അതിജീ വിക്കുന്ന പോരാട്ടത്തിന്റെ പരിഭാഷയാണ് രമ്യയുടെ ആദ്യ കവിതാ സ മാഹാരം , 'ശലഭായനം'.

സോഷ്യല്‍ നെറ്റ് വര്‍ ക്കു ക ളി ലൂ ടെ രമ്യയെ അറിഞ്ഞ ആയിരങ്ങളുടെ ഉറച്ച പിന്തുണയാണ് രമ്യയുടെ കരുത്ത്. ദീര്‍ഘനാള്‍ നീണ്ട ചികിത്സക്കൊടുവില്‍ തിരുവനന്തപുരത്തെ മങ്കാട്ടുകടവിനടുത്തുള്ള വാടക വീട്ടില്‍ വിശ്രത്തിലാണ് രമ്യയിപ്പോള്‍ ....
രമ്യ, എല്ലാവരുടെയും പിന്തുണയും സ്നേഹവും ആഗ്രഹിക്കുന്നു. രോഗാന്വേഷണങ്ങളേക്കാള്‍ സൌഹൃദമാകും അവളിഷ്ടപ്പെടുക ..


http://www.shalabhaayanam.blogspot.com/
 
രമ്യയെ കേള്‍ക്കുവാന്‍ .. + 91 989530 4439

5 വായന:

ഏറുമാടം മാസിക said...

ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

ഒരു നുറുങ്ങ് said...

പ്രിയ രമ്യമോള്‍,നീ ഒരു മിന്നാമിനുങ്ങിന്‍ വെട്ടമല്ല..!
മേഘക്കീറുകളെ വകഞ്ഞുമാറ്റി വെളിച്ചപ്പെടുന്നൊരു
പ്രഭാതകിരണമാണ്..!! ആ ശോഭയില്‍ നൃത്തം
വെക്കുന്ന ഒരു നീലശലഭമാണ്..!!!

Unknown said...

പ്രിയ രമ്യ,

സുന്ദരമായ കവിതകള്‍. ഒരു മിന്നാമിനുങ്ങിന്റെ ശോഭയുള്ള ഈ കൊച്ചു കവിതകള്‍ സ്വപ്ന സുന്ദരമായ ഒരു അനുഭൂതി പകര്‍ന്ന് നല്‍കുന്നുണ്ട്.

ആശംസകള്‍

എസ്‌.കലേഷ്‌ said...

priya remya
shalabamgale pole
ishtam tonnunu ee varikalodu
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..
ashamsakal

ജസ്റ്റിന്‍ said...

ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

എന്ന വരികള്‍ ആണ് ഈ കവിതയില്‍ എറ്റവും സുന്ദരമായത്. വളരെ നല്ല കവിതകള്‍.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP