Friday, April 23, 2010

രാജു ഇരിങ്ങല്‍

































ണ്ട് കയ്യും ഒരു ഉടലുമുള്ള
കുപ്പായമാണ് ജീവിതം
നിറമുള്ളതും കെട്ടതുമായി
അഴുക്കു പിടിച്ചതും വെളുത്തതുമായി
കഴുകി കളയാവുന്ന ഒരു വെളുത്ത
കുപ്പായമാണ് ജീവിതം.

ആദ്യത്തെ കരച്ചിലില്‍
വീഴുന്ന വെളുത്ത കുപ്പായത്തിന്
കയ്യുകളുണ്ടായിരുന്നില്ല
കെട്ടുകള്‍ മാത്രം
അമ്മയുടെ സ്നേഹത്തില്‍ കുടുങ്ങിയ
ഇരട്ട കെട്ടുകള്‍.

കുഞ്ഞിനെ കാണാന്‍
വരുന്നവര്‍ വരുന്നവര്‍
കയ്യുകളുള്ളത് മാത്രം നല്‍കി
നിറമുള്ളത് മാത്രം നല്‍കി
തലയുള്ളത് മാത്രം നല്‍കി
ഉടലഴകിനെ പുല്‍കി
അമ്മയുടെ സ്നേഹത്തിന്‍റെ കെട്ടുകളറുത്തു.

കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.
ഒപ്പം
കഴുകി കളഞ്ഞു
ഉണ്ടുറഞ്ഞ പാല്‍ക്കറകള്‍
തേച്ചു മിനുക്കി
ഉടലറിവുകള്‍

കഞ്ഞിയും കറി വച്ചു കളിക്കുമ്പോഴാണ്
അമ്മയും അച്ഛനുമായി ഉടല്‍ ജീവിതമാരംഭിക്കുന്നത്
എന്തൊരു സുഖം
ഇപ്പോള്‍ സുഖത്തിന്
കുപ്പായത്തിന്‍റെ നിറം, മണം.
പളപളപ്പ്.

അളവുകള്‍ മാറിയ കുപ്പായം മാറ്റി
അവളുടെ മുലയില്‍ നിന്നും സ്നേഹം
ഊറ്റിയെടുക്കുമ്പോള്‍
വിഷക്കായ തിന്നുന്ന ചവര്‍പ്പായിരുന്നു ചുണ്ടില്‍

വീടിറങ്ങുമ്പോള്‍ അവള്‍;
കുപ്പായമവിടെ വച്ചേക്കൂ
ഞാന്‍ കഴുകി ഉണക്കിതരാംന്ന്.

അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.

8 വായന:

ഏറുമാടം മാസിക said...

അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.

Junaiths said...

വത്യസ്തം..

Deepa Bijo Alexander said...

എളുപ്പമൊന്നും ഊരിയെറിയാനാവാത്ത ഒരു കുപ്പായമല്ലേ ജീവിതം....കഴുകി വെടിപ്പാക്കൽ എപ്പോഴും എളുപ്പമാവണമെന്നുമില്ല.

വ്യത്യസ്തതയുള്ള കവിത.

എം പി.ഹാഷിം said...

നന്നായി.... വേറിട്ട്‌ നിന്ന് പറയാനായി

Unknown said...

കവിത ഇഷ്ടമായി....

ശില്പ്പസൗന്ദര്യം ഞാനുമായി സം‌വേദിക്കുന്നില്ല...

Sapna Anu B.George said...

നന്നായിട്ടുണ്ട് രാജു,അമ്മയുടെ സ്നേഹത്തിന്‍റെ പരിഭാഷ,കവിതയുടെ വ്യത്യസ്ഥത എല്ലാതന്നെ,ആകെ പുതിയ ആശയം.

ജസ്റ്റിന്‍ said...

സുന്ദരമായ കവിത.

നന്ദി.

T.S.NADEER said...

കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.

Oh...... Raju.. you wrote in my heart...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP