Tuesday, December 29, 2009

നസീര്‍ കടിക്കാട്














തോട്ടത്തില്‍ കാല് കുത്തിയതേയുള്ളൂ
കുതിരകള്‍ക്കും ബഷീറിനും
നാവ്‌ വളര്‍ന്നു.
ദൈവമേ,
ഏതേത് മണ്ണിലാണ് നീ ഞങ്ങള്‍ക്ക്
പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?

ബഷീറേ,വേണ്ട
മുത്തങ്ങാപ്പുല്ലും തുമ്പച്ചെടിയും
നിന്റെ നാടന്‍‌പാട്ടുകള്‍
എനിക്ക് മടുത്തു
അഫാത്ത്,ചുവന്ന ആണ്‍‌കുതിര
പുല്‍‌ത്തഴപ്പില്‍ കുളമ്പടിച്ചു.
തുളസിക്കതിരിന്റെ പ്രേമഗാനങ്ങള്‍
എനിക്കും മടുത്തു
ഉബയ്യ,വെളുത്ത പെണ്‍‌കുതിര
തലകുടഞ്ഞ് ചിനച്ചു.

അഫാത്തേ ചുവന്നവനേ
നീയും കമ്മ്യൂണിസ്റ്റായിരുന്നോ
മിച്ചഭൂമിയും,ഇ.എം.എസും
നിന്റെ ദേശത്തുമുണ്ടായിരുന്നോ
നന്നാവാന്‍ നാടുകടത്തിയതോ നിന്നെയും?
അഫാത്ത്
പിന്‍‌കാലുയര്‍ത്തി തൊഴിച്ചു
പിന്നിലാരുമില്ല
ആരും തെറിച്ചുവീണില്ല
കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍

രണ്ടുകാലില്‍ നില്‍ക്കാനാവാത്തവനേ
ബഷീറേ,
എന്റെ പുറത്ത് കയറ്
നിന്റെ രാജാക്കന്മാരും
കുതിരപ്പുറത്ത് കുതിച്ചവരല്ലേ

തോട്ടം ചുറ്റി വരുമ്പോള്‍
ഉബയ്യ ചോദിക്കുന്നു:
അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?
ഉബയ്യാ
ഈ കൈവെള്ളയിലുണ്ട്
പല നാട്ടുരാജ്യങ്ങള്‍
കുന്നുകൂട്ടിയ സമ്പത്ത്
നീയെടുത്തു കൊള്‍ക
പകരം
നിന്റെ തോഴി ദയശീലിയോട് പറയുക
ഞാനവളെ പ്രേമിക്കുന്നുവെന്ന്

കുതിരാലയത്തില്‍
കുതിരകള്‍ക്കും ദയശീലിക്കും നാവിറങ്ങുന്നു
മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ
കുളമ്പൊച്ചയില്‍
ദയശീലിയുടെ ഉദരം പൊള്ളുന്നു
അഫാത്തേ,ആണ്‍‌കുതിരേ
പോരാളിയുടെ ധര്‍മ്മപത്നി ഞാന്‍
കാത്തിരിക്കുന്നവള്‍
പുറത്തിരുത്തി പായുമ്പോള്‍
നിനക്കവനോട് പറയരുതോ
ഞാനവനെ പ്രേമിക്കുന്നുവെന്ന്

*********************************
1993
ഒമാനിലെ സലാലയിലെ ഒരറബിവീട്
രണ്ട് കുതിരകള്‍ക്കൊപ്പം
കൊടുങ്ങല്ലൂര്‍ക്കാരന്‍ ബഷീറും
ശ്രീലങ്കക്കാരി ദയശീലിയും വേലക്കാര്‍

14 വായന:

ഏറുമാടം മാസിക said...

ദൈവമേ,
ഏതേത് മണ്ണിലാണ് നീ
ഞങ്ങള്‍ക്ക് പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?

മനോഹര്‍ മാണിക്കത്ത് said...

നസീറേ..
പലവട്ടം വായിച്ചും
വായന മതിയാക്കിയിട്ടില്ല
ഇനിയും തിരിച്ച് വരും..
വായിക്കും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ,
പ്രത്യാശകളുടെ കുളമ്പൊച്ചകള്‍

ഇ.എ.സജിം തട്ടത്തുമല said...

വ്യത്യസ്ഥമായ പ്രമേയം.സമ്പുഷ്ടമായ വരികൾ. എങ്കിലും ഇത്തരം പ്രമേയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശരാശരി വായനക്കാരനെ കൂടി കണക്കിലെടുത്ത് അല്പം വിശദീകരണം കൂടി നൽകുന്നതിൽ തെറ്റില്ല. താഴത്തെ ചെറുകുറിപ്പെങ്കിലും നൽകിയത് നന്നാ‍യി. ഇത്തരം ചടുലമായ കവിതകൾ ഇനിയുമുണ്ടാകട്ടെ!

Rafeeq Ahamed said...

puthukkamundu kavithaykku, visadeekaranakkurippukalillathe manasilakkan vishamamanu ennoru cheriya prasnam thonni

Unknown said...

അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?

Unknown said...

naseerkka, excellent, magnificient, impressive, genuine.....and whatelse......the strength and beauty of malayalam...that's all outside words

babu(basheer)

Unknown said...

nalla kuthirakal..nalla manushyar...ennittum chodyangal chodyangal chodyangal...nalla kavitha

son of dust said...

നസീർ,എന്തോ ഉള്ളിൽ തട്ടി എനിക്ക് ഉള്ളിൽ തട്ടി,,,

kureeppuzha sreekumar said...

സ്പര്‍ശിക്കുന്ന കുതിരകള്‍ .ടോല്‍സ്ടോയിയുടെ കുതിരക്കള്‍ ഓര്‍മ്മയുണ്ടോ?വാരക്കോല്‍?

എം പി.ഹാഷിം said...

oralpam vishadeekaranamaavaam

രാജേഷ്‌ ചിത്തിര said...

കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍
---:))))))

naakila said...

നല്ല കവിത നസീര്‍
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു
ആശംസകള്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

avasaanam basheerinekkurichenkilum kurippu kotuthathu nannaayi...allel paavam vaayanakkaaran vaikkam muhammad basheero matto aavum ennu veruthue orthu kol mayir kondene...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP