Wednesday, June 17, 2009

പവിത്രന്‍ തീക്കുനി

എന്നിട്ടും

തി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍.













ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും

12 വായന:

ഏറുമാടം മാസിക said...

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

കുഞ്ഞാവ said...

പവിത്രന്‍ തീക്കുനിയുടെ കവിത,മനോരമ വാരികയില്‍ വന്നത്

പാവപ്പെട്ടവൻ said...

ആത്മഹത്യ മുനമ്പിലേക്ക്‌ പോയവന്റെ വെളിപ്പെടുത്തലുകള്‍

ഹാരിസ് said...

കവിയുടെ ജീവിതം ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണോ കവിത കേമമാകുക..?
കവിയെ ഒഴിവാക്കി ഈ കവിത വായിച്ചു നോക്കൂ.
ദുരിതജീവിതത്തിന്റെ മസാല ചേര്‍ത്ത് കവിതയെ പലരും വിറ്റിരിയ്ക്കുന്നു ഇതിന് മുന്‍പും.
ചുള്ളിക്കാട്,ചങ്ങമ്പുഴ,അയ്യപ്പാദികള്‍...

chithrakaran:ചിത്രകാരന്‍ said...

ചേര്‍ത്തുവച്ച വിരുദ്ധ ജീവിത ബിംബങ്ങളിലൂടെയുള്ള രസ പ്രവാഹമാണ് ഈ കവിതയെ മനോഹരമാക്കുന്നത്.

naakila said...

ജീവിതത്തിന്റെ ചോരമണക്കുന്ന കവിത

neeraja said...

മുറിവുകള്‍ തുന്നിചേര്‍ക്കാനുള്ള
നൂല്‍ {കവിത}

Anonymous said...

pavithrante kavitha
below average ayi

Joyan said...

ഹാരിസ്സ് - ദുരിതജീവിതത്തിന്റെ മസാല എന്നു പറഞ്ഞല്ലൊ... ഒരു പക്ഷെ തിരസ്കാരം നിറഞ്ഞ ജീവിതത്തില്‍ നിന്നു വന്നില്ലായിരുന്നുവെങ്കില്‍ ചുള്ളിക്കാടിനും പവിത്രനും ഇതു പോലത്തെ ശക്തമായ വരികള്‍ കോറിയിടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു... പിന്നെ വ്യക്തിജീവിതത്തിനോടു കൂട്ടികുഴച്ചു വിഴുങ്ങുന്നുവെങ്കില്‍ വായനക്കാരനാണു കുറ്റവാളി... കവിയല്ല...

"അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും."

മുറിവു തുന്നാനുള്ള ഏറ്റവും ലളിതമായ മാറ്ഗം ആണു ലഹരി... ഒരു Band-aid പോലെ അതു മുറിവിനെ മൂടീവെക്കുന്നു... ഉള്ളില്‍ പുഴുത്തുനാറുമ്മ്ബ്ബൊളും പുറമെ എല്ലാം സുന്ദരം...

മഴക്കിളി said...

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍....
നല്ല വരികള്‍...

റ്റിജോ ഇല്ലിക്കല്‍ said...

nalla randu stanzakal....(thudakkathilethu). ee kavitha athiloode jeevikkum.

എംപി.ഹാഷിം said...

nannaayi

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP