Tuesday, July 17, 2012

ഷാജി അമ്പലത്ത്
















ലപ്പോഴും
ചരിത്രം അങ്ങനെയാണ്
കണ്‍നിറയെ കണ്ടാലും
മിണ്ടാതെ പോയി കളയും

അല്ലങ്കില്‍
ചൈനയിലുള്ളതിനേക്കാള്‍
വലിയ ഒരു മതിലിനെ
ആകാശമെന്ന ചുരുക്കപ്പേരില്‍
ചുരുട്ടി വെച്ചതെന്തിനായിരിക്കും

*അപ്പനെ കണ്ടിട്ടില്ലെന്ന് കരുതി
അപ്പനില്ലാതിരിക്കുമോയെന്ന്‌ കുഴങ്ങും പോലെ

ഉണ്ടാവും
ആ മതിലിനപ്പുറവും

എന്നെപ്പോലെ ഒരു നീയും
നിന്നെപ്പോലെ ഞാനും
നമ്മുടെ കുഞ്ഞുങ്ങളെ പ്പോലെ
അവരുടെ കുഞ്ഞുങ്ങളും
പെയ്തൊഴിയുന്ന ഗ്രാമങ്ങളും ,
അടക്കിപ്പിടിച്ച നഗരങ്ങളും .

എങ്കില്‍
നാരായണീ
മുകളിലേക്ക് ഞാനെറിയുന്ന
ചുള്ളിക്കമ്പ്
മതിലിനപ്പുറത്തു നിന്ന്
നീ കാണുന്നുണ്ടാവുമോ

അതെങ്ങാനും
നിന്റെ മുലകളില്‍ വന്ന്
തൊട്ടുവോ ..?

*കുഴൂര്‍ വില്‍സന്റെ* കവിതയില്‍ നിന്ന് 

6 വായന:

ഏറുമാടം മാസിക said...

അതെങ്ങാനും
നിന്റെ മുലകളില്‍ വന്ന്
തൊട്ടുവോ ..?

*കുഴൂര്‍ വില്‍സന്റെ* കവിതയില്‍ നിന്ന്

kutty said...

like it

puthiya kaavya samvaadam?

ഹന്‍ല്ലലത്ത് Hanllalath said...

വിത്സന്റെ വരികളുടെ കടപ്പാട് വെക്കാന്‍ മാത്രമായിട്ടാണോ ആ വരികള്‍ ?
ആ വരികള്‍ ഇല്ലെങ്കിലും കവിതയ്ക്ക് ഒന്നും നഷ്ടപ്പെടുന്നതായി തോന്നുന്നില്ല.

നല്ല കവിത.

mumthaz said...

പലപ്പോഴും
ചരിത്രം അങ്ങനെയാണ്
കണ്‍നിറയെ കണ്ടാലും
മിണ്ടാതെ പോയി കളയും

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍................

എം പി.ഹാഷിം said...

വളരെ നല്ല കവിത ...
ചിലപ്പോള്‍ അവളറിയുന്നുണ്ടാവും
ചുള്ളിക്കമ്പുകള്‍ !

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP