കാറ്റ് തഴുകി പോകുന്നൊരു മരമാണ്
പക്ഷേ ഇലകളനക്കാതെ, ഒന്നും മിണ്ടാതെ നിൽപ്പാണ്
ചേമ്പിലത്താളിലെ ജലം കണക്കേ
തൊട്ടാലും തൊടാതെ അറിഞ്ഞാലു മറിയാതെ,
കുടഞ്ഞ് എറിയുമ്പോൾ ചെവിയോർത്താൽ കേൾക്കാം
വെറുതേയനക്കങ്ങൾ പിടച്ചിലുകൾ.
തെരയുവാൻ വന്ന മഴ ഊത്തലടിച്ച് നനയ്ക്കുന്നു
കാണാത്തിരക്കിൽ പെട്ട് പനിക്കുന്നു
പനിത്തോർച്ചയിൽ തിരിച്ച് പോവുകതന്നെ ചെയ്യും
ആളൊഴിഞ്ഞ വഴിമരങ്ങൾ
ലിപിയറിയില്ലെങ്കിലും ഒട്ടൂം മടുക്കുന്നില്ല നിന്നെ
തിട്ടമായാർക്കറിയാം പകൽച്ചൂടീനോ
വിലാസം തെറ്റിപ്പോയവർ
പലമാതിരി ജീവിതം അതിൽ
ചിര(അ)പരിചിതർ നാം
തനിച്ചിരിപ്പിന്റെ അടയാളങ്ങളിൽ തിരഞ്ഞലിഞ്ഞില്ലാതാവുന്നു
പൂമണങ്ങൾ ,
ഒന്നിനുമല്ലാതൊരു പിച്ചി മണക്കുന്നു നിന്നെയും
വൈകുന്നേരങ്ങളിൽ കോർത്തെടുക്കുന്ന മൌനഭയങ്ങൾ
കാണാതായവർ വഴികളിലേക്ക് തിരയാനിറങ്ങി,
അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ എങ്ങോട്ടോ തേടിപ്പോയി
എവിടെയുമാ പേരില്ല, പുറം ചട്ടയിലും
അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ (എന്റെ) പേരില്ല
മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ
ഒരൊറ്റ കോളം നീ( ഞാൻ)
മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!
2
ഏറെ വൈകി കണ്ടവര്‍
അതിലേറെ നേരത്തെ
പിരിയുന്ന വഴിയുടെ അറ്റത്ത്
ചിത്രശലഭം ചിറക് നീര്‍ത്തിയത്
പോലൊരു മരമുണ്ട്.
ആ മരത്തിന്റെ ചുവട്ടില്‍ നിന്നാണ്
നമ്മള്‍ ഇരുവഴി പിരിയുക
ഇനിയുള്ള ജന്മങ്ങളിലും
തിരിച്ചറിയാന്‍ നിനക്ക് പിന്‍ കഴുത്തില്‍
ഞാനൊരുമ്മ തരും.
അത് പിന്നീടൊരു പൂമ്പാറ്റ ചിറകായ് മാറും.
പക്ഷേ ഇലകളനക്കാതെ, ഒന്നും മിണ്ടാതെ നിൽപ്പാണ്
ചേമ്പിലത്താളിലെ ജലം കണക്കേ
തൊട്ടാലും തൊടാതെ അറിഞ്ഞാലു മറിയാതെ,
കുടഞ്ഞ് എറിയുമ്പോൾ ചെവിയോർത്താൽ കേൾക്കാം
വെറുതേയനക്കങ്ങൾ പിടച്ചിലുകൾ.
തെരയുവാൻ വന്ന മഴ ഊത്തലടിച്ച് നനയ്ക്കുന്നു
കാണാത്തിരക്കിൽ പെട്ട് പനിക്കുന്നു
പനിത്തോർച്ചയിൽ തിരിച്ച് പോവുകതന്നെ ചെയ്യും
ആളൊഴിഞ്ഞ വഴിമരങ്ങൾ
ലിപിയറിയില്ലെങ്കിലും ഒട്ടൂം മടുക്കുന്നില്ല നിന്നെ
തിട്ടമായാർക്കറിയാം പകൽച്ചൂടീനോ
വിലാസം തെറ്റിപ്പോയവർ
പലമാതിരി ജീവിതം അതിൽ
ചിര(അ)പരിചിതർ നാം
തനിച്ചിരിപ്പിന്റെ അടയാളങ്ങളിൽ തിരഞ്ഞലിഞ്ഞില്ലാതാവുന്നു
പൂമണങ്ങൾ ,
ഒന്നിനുമല്ലാതൊരു പിച്ചി മണക്കുന്നു നിന്നെയും
വൈകുന്നേരങ്ങളിൽ കോർത്തെടുക്കുന്ന മൌനഭയങ്ങൾ
കാണാതായവർ വഴികളിലേക്ക് തിരയാനിറങ്ങി,
അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ എങ്ങോട്ടോ തേടിപ്പോയി
എവിടെയുമാ പേരില്ല, പുറം ചട്ടയിലും
അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ (എന്റെ) പേരില്ല
മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ
ഒരൊറ്റ കോളം നീ( ഞാൻ)
മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!
2
ഏറെ വൈകി കണ്ടവര്‍
അതിലേറെ നേരത്തെ
പിരിയുന്ന വഴിയുടെ അറ്റത്ത്
ചിത്രശലഭം ചിറക് നീര്‍ത്തിയത്
പോലൊരു മരമുണ്ട്.
ആ മരത്തിന്റെ ചുവട്ടില്‍ നിന്നാണ്
നമ്മള്‍ ഇരുവഴി പിരിയുക
ഇനിയുള്ള ജന്മങ്ങളിലും
തിരിച്ചറിയാന്‍ നിനക്ക് പിന്‍ കഴുത്തില്‍
ഞാനൊരുമ്മ തരും.
അത് പിന്നീടൊരു പൂമ്പാറ്റ ചിറകായ് മാറും.
1 വായന:
ഏറെ വൈകി കണ്ടവര്‍
അതിലേറെ നേരത്തെ
പിരിയുന്ന വഴിയുടെ അറ്റത്ത്
ചിത്രശലഭം ചിറക് നീര്‍ത്തിയത്
പോലൊരു മരമുണ്ട്.
ആ മരത്തിന്റെ ചുവട്ടില്‍ നിന്നാണ്
നമ്മള്‍ ഇരുവഴി പിരിയുക
ഇനിയുള്ള ജന്മങ്ങളിലും
തിരിച്ചറിയാന്‍ നിനക്ക് പിന്‍ കഴുത്തില്‍
ഞാനൊരുമ്മ തരും.
അത് പിന്നീടൊരു പൂമ്പാറ്റ ചിറകായ് മാറും.
Post a Comment