Tuesday, May 18, 2010

ഋതു /നസീര്‍ കടിക്കാട്
























(അറ്റീല യോസഫിന്റെ "opening" എന്ന കവിതയുടെ എന്റെ മലയാളം)

കണ്ണേ കണ്ണേയെന്നു പേരിട്ടവളുടെ
ഏറ്റവുമിളയവന്‍
ഇതാ,
എന്റെ തൊട്ടടുത്തുണ്ട്
വവ്വാലിനെപ്പോലെ
കിറുക്കുകളുടെ ഇരുട്ടു പുരട്ടി
ഓരോ മരത്തിലും ഇലഞെട്ടിലും
കൂടേ കൂടേയെന്ന്
വീടേ വീടേയെന്ന്
ഇരുട്ടത്തിരുട്ടി
നിലവിളിയുടെ ശബ്ദത്തില്‍


മെതിച്ചാലും തൂവിയാലും
ഒരേ അരിമണിയിലുറങ്ങുന്ന
രാത്രിയില്‍ നിന്നു പിടഞ്ഞ്
സന്ധ്യയ്ക്കു തിരി വെക്കുകയാണ്

നീലാകാശത്തിനു താഴെ
നിറങ്ങളില്ലെന്നും
ഒന്നും കാണില്ലെന്നും
കവിത മരിക്കുമെന്നും

ഇലപ്പോളകളുടെ കുമ്പിളില്‍
ഉറങ്ങുന്നവനെ
ഇടത്തട്ടുകാരനെന്നും
തൊഴിലാളിയെന്നും
ചിത്രത്തില്‍ നിന്നു കഥയിലേക്കും
കഥയില്‍ നിന്നു ചിത്രകഥയിലേക്കും
oh,batman

അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ
.............................................

അറ്റീല യോസഫ്-1906-1937
ഹംഗേറിയന്‍ കവി

9 വായന:

നസീര്‍ കടിക്കാട്‌ said...

കുറുകി നുറുങ്ങിയ ചോരപ്പൊറ്റകള്‍
വിതറിയിടുന്നീ വചനങ്ങള്‍
നിങ്ങടെ നടവഴിയില്‍
(-അറ്റില യോസഫ്
വിവര്‍ത്തനം:എം.ഗോവിന്ദന്‍ )

Anonymous said...

അമ്പലത്തിലെ അകാല്‍ വിളക്കുകള്‍ അന്ന് തെളിഞ്ഞില്ല

ഗുരുവായുരപ്പന് ജലദോഷമായിരുന്നു

യുധിഷ്ടിരന്‍ ബീഡി വലിച്ചു

----മഹാകവി ടിന്റുമോന്‍

നസീര്‍ കടിക്കാട്‌ said...

കാലില്ലാത്ത വിളക്കുകളെന്നു വായിക്കണോ,
കാലമില്ലാത്ത വിളക്കുകളെന്നു(അകാല വിളക്കുകള്‍) വായിക്കണോ?

എങ്ങിനെയായാലും നിന്റെയീ ജല ദോഷം മാറില്ല!
യുദ്ധമിഷ്ടപ്പെടുന്നവനാണോ യുധിഷ്ടിരനായതെന്നറിയില്ല....
ഒക്കെ ഒരൂഹമല്ലെ...
ആരാ എന്താ എന്നൊക്കെ ഒരൂഹമല്ലെ....!!!!

ജസ്റ്റിന്‍ said...

അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ

നല്ല രചന.

Unknown said...

nurകടിക്കാട്...
സ്വന്തം പേരില്‍ കൊടുത്താല്‍ മതിയായിരുന്നു.
ഭാഫിയുണ്ട്.താങ്ങള്‍ മറ്റൊരു നാരായണന്റെ കത്തി വേഷം അടുത്ത് തന്നെ കെട്ടേണ്ടിവരും.
അസലുവിന്റെ ഇത്ത.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Opening
by Attila József

translated from Hungarian by Ron A. Kalman and Gabor J. Kalman


Lidi’s young brother here,
Khan Batu’s Budapest relative,
who lived on bread for years
and never owned a royal-blue eiderdown;
for whose poems death
simmers beans in a wooden pot—
hey bourgeois! hey proletarian!—
I, Attila József, am here!

---
നിന്‍റെ മലയാളം മറ്റൊരു വായന തരുന്നു.

രാജേഷ്‌ ചിത്തിര said...

മറ്റൊരു വായന :)

എം പി.ഹാഷിം said...

അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ

Anonymous said...

itharam kavitha kondu saadhaaranakkaaranu enthu prayojanam sir...???ningaleppolullavaraanu kavithaye snehikkunnavarekkoti vaayanayil ninnum aattiyotikkunnathu...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP