Tuesday, March 16, 2010

ശ്രീകുമാര്‍ കരിയാട്





















കലെക്കാണുന്നതേ സത്യവും സൌന്ദര്യവും
അടുത്തുണ്ടമൂര്‍ത്തത പെറ്റിട്ടൊരിരുള്‍ പിണ്‍ഡം

കണ്ണുകള്‍ പലവട്ടമുരുട്ടി മിന്നിച്ചുകൊ-
ണ്ടൊമ്പതാം ക്ലാസ്സില്‍ മൂങ്ങ തത്വചിന്തകനായി.

ബ്ലാക്ക് ബോര്‍ഡില്‍ ബഹു വര്‍ണ്ണച്ചോക്കിനാല്‍
ചിത്രങ്ങളും
പ്രാക്തനലിപികളെമെഴുതുന്നവനായി.

വാക്കിനെ തീഗോളമായ് പ്രക്ഷേപിക്കുന്നവനായി
കേള്‍ക്കാതെയിരിപ്പോരില്‍ ക്ഷോഭമുള്ളവനായി.

ബായ്ക്ക് ബെഞ്ചിലെ പച്ചസുന്ദരി സെലീനയില്‍
നോട്ടമെത്തുമ്പോള്‍ മാത്രം പുഞ്ചിരിപ്പവനായി.

നോട്ട് ബുക്കുകള്‍ സ്വയം മറിഞ്ഞ് ഭയത്തോടെ
രാത്രിസംഭവന്‍ ചൊന്നതൊക്കെയും പകര്‍ത്തുമ്പോള്‍

കുട്ടികള്‍ വലം കാത് തുരന്ന സിദ്ധാന്തത്തെ
ഇടതുചെവി വഴി പുറത്തു കടത്തുന്നു.

17 വായന:

ഏറുമാടം മാസിക said...

കുട്ടികള്‍ വലം കാത് തുരന്ന സിദ്ധാന്തത്തെ
ഇടതുചെവി വഴി പുറത്തു കടത്തുന്നു.

ജസ്റ്റിന്‍ said...

പച്ചമലയാളം മനോഹരമായി ഉപയോഗിച്ചിരിക്കുന്ന എഴുത്തുകാരന്‍, ഇടക്ക് ആവശ്യമില്ലാതെ ആംഗലേയ പദങ്ങള്‍ കുത്തിതിരുകിയിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

എനിക്ക് കവിത ഇഷ്ടമായി. പ്രത്യേകിച്ചും അവസാനത്തെ ആ പ്രയോഗം

SHYLAN said...

ഹഹ ഹഹ ലവന്‍ വല്യ തമാശക്കാരന്‍ തന്നെ ..
മലയാളത്തില്‍
നൂറായിരം പേരുണ്ടായിട്ടും
JUST IN" എന്നൊരു തൊപ്പിയും വെച്ചു നടക്കുന്നവന്‍ തന്നെ
ഈ പരാതിയും കരഞ്ഞു വിളിച്ചു നടക്കണം..




KEEP IT UP...




((കവിതആസ്വാദനത്തില്‍ ഉന്നതമേഖലയില്‍ വിരാജിക്കുന്ന
ബ്ലോഗു പുലികള്‍ക്ക് ഒരു തിലകക്കുറിയാന് താങ്കള്‍...)))




കരിയാടെ.. വിട്ടോടാ...

Anonymous said...

കഷ്ടം...

Anonymous said...

ഒരു നല്ല കവിത ഇവിടെ വായിച്ചതിൽ സന്തോഷം..

ശ്രീകുമാര്‍ കരിയാട്‌ said...

justinte vimarsshanam mukhavilakk eduthirikkunnu. ini english padamgal use cheyyilla...

ജസ്റ്റിന്‍ said...

Shylan

100% i am agreeing with your comments.

Do you know what is the meaning of your name.

Shy = Lacking self-confidence, Wary and distrustful; disposed to avoid persons or things

Lan = A local computer network for communication between computers; especially a network connecting computers and word processors and other electronic office equipment to create a communication system between offices


I am Just in

Means = Just entered.

And I am keeping it.

Please don't play with the name, If you are not an idiot.


പിന്നെ ഞാന്‍ പുലിയാണോ എലിയാണോ എന്ന് വിലയിരുത്താന്‍ "നാണം കുണുങ്ങി" ആയ താങ്കളുടെ ആവശ്യം ഇല്ല.




പ്രിയ കരിയാട്

വളരെ നന്ദി എന്റെ വാക്കുകള്‍ മുഖവിലക്ക് എടുത്തതിന്. താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് വളരെ വ്യക്തമായി എന്നുള്ളതിന് തെളിവാണ് മറുപടി. എന്റേത് ഒരു വിമര്‍ശനം അല്ല. മറിച്ച് നിര്‍ദ്ദേശം മാത്രമായിരുന്നു. എനിക്ക് താങ്കളുടെ കവിത ഇഷ്ടമായത് കൊണ്ട് മാത്രമാണ് അങ്ങനെ പറഞ്ഞതും.

Unknown said...
This comment has been removed by the author.
Unknown said...

nalla kavitha..
nalla comments....

Anonymous said...

Kavithakke comment venda ..,
Commentine comment venam !!

njanum.. :)

എസ്‌.കലേഷ്‌ said...

നോട്ടത്തിന്റെ കോണ്‍കളികളുടെ
തിരഭാഷയുടെ
പുതുകവിതാ
വഴിയില്‍

ഇരിപ്പും നോട്ടവും
ഗൌരവവും സംഭ്രമവും
പകര്‍ത്തിയിടുന്നു ലോംഗ്സൈറ്റ്

ഇത് വഴിവേറെ


കരിയാടേ
നന്നായി

Anonymous said...

http://justin-just-in.blogspot.com/

justinte
kavithakal
ivide vayikammmm

bodhathe pidichulyakkunaa kavithakal

akhi said...

ബായ്ക്ക് ബെഞ്ചിലെ പച്ചസുന്ദരി സെലീനയില്‍
നോട്ടമെത്തുമ്പോള്‍ മാത്രം പുഞ്ചിരിപ്പവനായി.
തത്വശാസ്ത്രത്തിലും
ഒരു പ്രണയ ടച്ച്: കൊള്ളാം.

Anonymous said...

Blogger enthaayalum ingane oru saukaryam orukkiyittullathu nannaayi.

Unknown said...

എനിക്ക് കവിത ഇഷ്ടമായി

Sunil Jose said...

നല്ല കവിത , വായിച്ചതിൽ സന്തോഷം....iniyum varatte... kavithakal.!

ശ്രീജിത്ത് അരിയല്ലൂര്‍ said...

itharam kavithakalaanu vaayanakkaarane kavithayil ninnum aattiyakattiyathu...kashtam...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP