Wednesday, December 16, 2009

അക്ബര്‍































നിറമുള്ള ബലൂണുകള്‍ക്കിടയില്‍
നിറമില്ലാത്തൊരാള്‍

വീര്‍ത്തു ചന്തമായോ
നിറത്താല്‍ നിറഞ്ഞോ അല്ലാതെ
താഴേക്ക് മാത്രം നോക്കി
ബലൂണുകള്‍ക്കിടയില്‍

ഓരോ നിറമുള്ള പൊട്ടലുകളായി
അയാള്‍ ഞങ്ങളെ തോണ്ടിവിളിക്കുന്നുണ്ട്
ആകാശത്ത് പൊട്ടുന്ന
പല ചായത്തെറിക്കല്‍ മാതിരി

ആപ്പിളായി മഴവില്ലും
പ്രണയ ചിഹ്നമായി മഴനിറവും
അയാള്‍ ഊതി നിറയുന്നു
ഞങ്ങള്‍ക്ക് ചുറ്റും മേലേക്കുയര്‍ന്ന്
പാമ്പായി,പൂക്കളായി,കുരങ്ങനായി....

തുണ്ട് പെറുക്കാന്‍ കൂടിയ ഞങ്ങള്‍
അയാള്‍ക്ക് ചുട്ടും വീര്‍ത്ത് നിറയുമ്പോള്‍
ബലൂണുകള്‍ കെട്ടിയ മഴവില്‍ വട്ടത്തില്‍
അയാള്‍ ഒരു ബലൂണിനായി ഊതുകയാണ്

എനിക്കൊരു ആപ്പിളായി
അകാശത്ത് എഴുതുകയാണ്

7 വായന:

ഏറുമാടം മാസിക said...

എനിക്കൊരു ആപ്പിളായി
അകാശത്ത് എഴുതുകയാണ്

സാക്ഷ said...

പൊട്ടിയ ബലൂണുകള്‍ തൊണ്ടയില്‍ കുരുങ്ങി
മരിച്ച കുങ്ങുങ്ങളുടെ നിലവിളികളില്‍
നിന്നും അയാള്‍ വീട്ടിലേക്കുള്ള വഴിതിരയുമ്പോള്‍,
വേലിയില്‍ ഒളിച്ചിരുന്ന ഓലപാമ്പിനാല്‍
കരുണാമയന്‍ അയാളെ തിരികെ വിളിക്കുമ്പോള്‍,
പാടുക ഗസല്‍ ഗായകാ നിന്‍റെ സിരകളില്‍ നിന്നുമൊരു
പ്രാര്‍ത്ഥനാഗീതം.......
മരിച്ചവനുയിര്‍കൊളളും ജീവന്റെ ഗീതം

സാക്ഷ said...
This comment has been removed by the author.
എം.ആര്‍.വിബിന്‍ said...

enikkoru aappilaayi
aakashathu ezhuthukayaanu.......

Unknown said...

കവിതയുടെ സുന്ദരമായ മുഖം കണ്ട സന്തോഷം
അറിയിക്കുന്നു ഒപ്പം ആശംസകളും .

Deepa Bijo Alexander said...

സ്വപ്നങ്ങളുടെ വ്യാപാരീ...മേലേയ്ക്കു പറക്കുന്ന നിറമുള്ള സ്വപ്നങ്ങളിലൊക്കെയും നിറഞ്ഞത് നിന്‍റെ ജീവശ്വാസമാണല്ലോ.....!

ശ്രീജിത്ത് അരിയല്ലൂര്‍ said...

nalla kavitha...kotu kai...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP