Wednesday, July 22, 2009

ശ്രീജിത്ത്‌ അരിയല്ലൂര്‍









മഴക്കവിതകള്‍

കുട

കം
പുറം
മറഞ്ഞ്
ഒക്കെയും
വെളിപ്പെടുത്താന്‍
ഓര്‍മ്മയുടെ
ഒരിളം കാറ്റ്
മതിയായിരുന്നു.
എന്നിട്ടും,
വന്നില്ലല്ലോ
നീ
ഈ വഴി ഒരിക്കലും?

ചിറാപ്പുഞ്ചി

പ്പോഴും
മഴ പെയ്യുന്ന ഇടത്തെ
ചിറാപ്പുഞ്ചി
എന്നു വിളിക്കും.
എപ്പോഴും
വെയില്‍ പെയ്യുന്ന ഇടത്തെ
മനസ്സെന്നും.

7 വായന:

ഏറുമാടം മാസിക said...

എന്നിട്ടും,
വന്നില്ലല്ലോ
നീ
ഈ വഴി ഒരിക്കലും?

എം പി.ഹാഷിം said...

നന്നായി...

naakila said...

ലളിതം
മനോഹരം

സെറീന said...

വെയിലിലും ചാറുന്നു മഴ..

Unknown said...

അരിയല്ലൂര്‍ക്കാരണ്റ്റെ കവിതയ്ക്‌ കീഴെ ഒരു പരപ്പനങ്ങാടിക്കാരണ്റ്റെ കൈയൊപ്പ്‌.

ലിനേഷ് നാരായണൻ said...

“എപ്പോഴും
വെയില്‍ പെയ്യുന്ന ഇടത്തെ
മനസ്സെന്നും.“
അതുകൊള്ളാം

റ്റിജോ ഇല്ലിക്കല്‍ said...

pora suhruthe...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP