Saturday, July 18, 2009

എം ആര്‍ രേണുകുമാര്‍







കന്നിചോര

ക്കരെയോ ഇക്കരെയോ
ആളെ കയറ്റിയിറക്കും
കടത്ത് വള്ളത്തിലോ
എവിടെയുമില്ല
എനിക്കൊരുവീട്

മീനുകള്‍ക്ക്
പുഴയാകെ വീടാണ്
എനിക്ക് പുഴക്കരയും

അക്കരെ കടന്നു
പാടവരമ്പിലൂടെ നടന്നു
പച്ചത്തുരുത്ത്തില്‍
എത്തിയാല്‍
അവിടെയൊരു
വീടുണ്ടാക്കമെന്നു
ഞാന്‍
വെറുതെ വിചാരിക്കാറുണ്ട്

ഒരിക്കലും
പാടവരമ്പിലൂടെ നടന്നു
പച്ചതുരുതിലേക്ക് പോയില്ല
വിചാരങ്ങളിലെ
വീടിനെ തകര്‍ത്തു കളഞ്ഞില്ല .

വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു

ഇരുന്നു മടുക്കുമ്പോള്‍
മുങ്ങാംകുഴിയിട്ടു
മീനുകളുടെ വീട്ടില്‍
വിരുന്നു പോകാറുണ്ട്
അധികനേരമൊന്നും
അവിടെ കൂടാനാവുന്നില്ല .

കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .

9 വായന:

ഏറുമാടം മാസിക said...

കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .

മാണിക്യം said...

"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....

ഇല്ലയ്മ മറന്ന്
ചില തോന്നലുകളുടെ മറവില്‍
എല്ലമുണ്ടെന്ന് നടിച്ച്
വലിയ ഒരു സത്യം !!

എല്ലാവരും ഏറെ കുറെ അങ്ങനെ അല്ലേ?

നല്ല കവിത
ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മുങ്ങിച്ചാകാന്‍ കൂടി പഠിക്കണമായിരുന്നു..

Deepa Bijo Alexander said...

പഠിക്കാൻ പാഠങ്ങളിനിയും.....


നല്ല കവിത...

എം പി.ഹാഷിം said...

"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....

എന്റെ ഓര്‍മ്മകള്‍ said...

Hi Renukumar,

"........വീട് എപ്പോഴും അക്കരെയാണ്
എന്ന തോന്നലിനെ അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു........."

Nannaayirikyunnu tuo....Ellavarkkul ulla oru thonnalaanithu....

Sivadas Menon

ഞാന്‍ ഇരിങ്ങല്‍ said...

കവിത ഇഷ്ടമായി.
മീനുകള്‍ക്ക് പുഴയാകെ വീടാകുന്നതും
ലോകം മുഴുവന്‍ ഒറ്റരാജ്യമാകുന്നതും
എല്ലാവരും സംസാരിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാകുന്നതും
ദേഷ്യമില്ലാത്ത ഒരു ലോകം രൂപപ്പെടുന്നതും ഞാന്‍ സ്വപ്നം കാണാറുണ്ട്

അങ്ങിനെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പഠിക്കുമ്പോഴും അങ്ങിനെ ഉണ്ടാവട്ടേന്ന് ആഗ്രഹിക്കാറുണ്ട്

ആഗ്രഹങ്ങളുടെ നദിയില്‍ കുറുകെ നീന്തുകയും
മുങ്ങാംകുഴിയിടുകയും ചെയ്യുകയല്ലേ നമ്മള്‍ മനുഷ്യര്‍.
എന്നിട്ടും ഒരിക്കല്‍ പോലും ഞാനും നടന്നില്ല
ആ പച്ചതുരുത്തിലേക്ക്.

തുരുത്തുകള്‍ നഷ്ടമായില്ലെന്ന് എനിക്ക് സമാധാനിക്കാമല്ലോ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

very nice.congra.....

Sureshkumar Punjhayil said...

Mungi chathalum pakshe meenukalude veetil thamasikkan pattilla ketto.

Manoharam, Ashamsakal...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP