Tuesday, June 9, 2009

എസ്സ്.കണ്ണന്‍









രാത്രി നടത്തം

എപ്പോഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍
ഇന്നുമെന്‍റെകൂടെ വീര്‍പ്പിടുന്നവര്‍
ദീര്‍ഘരാത്രി, അനങ്ങാത്ത ചില്ലകള്‍
രാത്രിയൊറ്റയ്ക്ക് പോകും വഴിയിലെ
പാഞ്ഞു പോകുന്ന വണ്ടികള്‍ , ചിന്തകള്‍
നീണ്ട ഹോണിന്‍ ഇരച്ചാര്‍ത്തുമായുമ്പോള്‍
ചുറ്റുവട്ടത്തനങ്ങും ചവറ്റില
പാതിരയില്‍ വിളക്കണയാത്ത
റോഡരികിലെ വീടുകള്‍ക്കൊക്കെ
മൂമ്പ് കാണും വെളിച്ചവുമില്ല
ഇപ്പൊഴീ സമയത്ത് ചുറ്റിലും
കാണുന്നതുമാത്രം സത്യമെന്നാണെങ്കില്‍
സംശയത്തോടിരുട്ടത്തു മൂലയില്‍
പമ്മിനോക്കി നടക്കുന്നതെന്തിന്
എന്നും കാനയില്‍ കാണുന്ന കണ്ണാടി
ചന്ദ്രനെ കൊണ്ട് ചോദിച്ചുടയുന്നു
എന്നെയും കടന്നായുന്ന വേഗതയ്ക്കൊ-
പ്പമെത്തും പ്രതീക്ഷ ജീവിക്കുന്നു.
ലോകമേ ഇഞ്ചിഞ്ചായി മാത്രമാണീ
ദിവസത്തിന്‍ പടം മാറ്റി വച്ചത്
അത്രയും കണിശമായി ഞൊടിയിട
കൊടിയായ് വിഭജിച്ചതില്‍ വേണ്ട
മാറ്റമൊക്കെ വരുത്തും അധികാര-
ശാലിയെന്നെ നിരീക്ഷിക്കുകയാകുമോ
സന്ധ്യയില്‍ കണ്ട മൈതാനം, ആരവം
വേദനയെക്കാള്‍ കരുത്തുള്ള യൌവ്വനം
സംശയത്തെ പ്പൊടിയാക്കുക മറച്ചിരി
കണ്ണുകോരിക്കുടിച്ചുനടന്നു ഞാന്‍
എന്‍റെ വാക്കില്‍ നിറയുന്ന ദൂരമാണാ-
പിയായി വിറച്ചു കാണും പകല്‍
വെയില്‍ക്കാടുമപ്പുറവുമെന്‍ റെ
സങ്കടത്തെ അവയ്ക്കൊപ്പമാക്കണേ..

5 വായന:

ഏറുമാടം മാസിക said...

എപ്പോഴും പറയാവുന്നതല്ല

ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍

തൊട്ടടുത്ത് കാണുന്നവരെല്ലാം

ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍

ഇന്നുമെന്‍ റെകൂടെ വീര്‍പ്പു ടുന്നവര്‍

എന്റെ ഓര്‍മ്മകള്‍ said...
This comment has been removed by the author.
എന്റെ ഓര്‍മ്മകള്‍ said...

Hi dear, Super Super..... enthaa parayaaa.. nannaayirikyunnu....

Junaiths said...

:0)

അരുണ്‍ ടി വിജയന്‍ said...

kannettaaaaaaaa ugran

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP