Tuesday, June 2, 2009

സുധീഷ്‌ കോട്ടേമ്പ്രം

അയവ്


യഞ്ഞ നിക്കറില്‍
കുട്ടിക്കാലം
മൂക്കൊലിച്ചു നടന്നു.
മുറിച്ചു കടക്കാവുന്ന ദൂരങ്ങള്‍
വളഞ്ഞു തിരിഞ്ഞു ചെന്നു.
സൂചികളില്ലാത്ത കളിവാച്ചില്‍
സമയം ചത്തു കിടന്നു.

കൂട്ടക്ഷരങ്ങള്‍
തുപ്പലില്‍ മുക്കി
കനം കുറച്ചു ഉച്ചരിച്ചു.
കള്ളിന് പകരം
മോര്കഞ്ഞി മാത്രം കുടിച്ചു.
അയഞ്ഞ ഭോഗത്തില്‍
ഒച്ചുകള്‍ ഇഴഞ്ഞു.

ഇരിക്കുമ്പോള്‍
നാലുവശവും ചായുന്ന കസേരയ്ക്കു
സ്ക്രൂ പിടിപ്പിക്കാന്‍ വയ്യ.
ഒരു വശം താഴ്ന്നു
മൂക്ക് കുത്തി നില്‍ക്കുന്ന
വേളാങ്കണ്ണി മാതാവിന്‍റെ ഫോട്ടൊ
അതേപടി.


















ഇളകിയ ഓടിന്‍റെ മോന്തായം
ഉറകുത്തിയ കഴുക്കോല്‍
ഊര താങ്ങി നില്‍ക്കുന്ന വീട്.

ഇങ്ങനെ ആയാല്‍ പറ്റില്ല
എല്ലാം ശരിയാക്കണം
എന്ന് തീരുമാനിക്കാറുള്ള
മനസ്സ് എന്ന ആളും അതേപടി.

ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക.

കമാന്ന് മിണ്ടിയില്ല.
റൊട്ടി ചായയില്‍
മുക്കി തിന്നുന്നതിനെ പറ്റി
ആലോചിച്ചു.

11 വായന:

ഏറുമാടം മാസിക said...

ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക

naakila said...

നല്ല കവിത

Jayesh/ജയേഷ് said...

ഭയങ്കരം !!

സെറീന said...

ഹോ! ആണ് തന്നെ..

റ്റിജോ ഇല്ലിക്കല്‍ said...

manasu enna aalum athepadi- ee vari kavithayude soundharyam nasippichu,suhruthe...

ഹന്‍ല്ലലത്ത് Hanllalath said...

.........!!

സന്തോഷ്‌ പല്ലശ്ശന said...

കവിതയില്‍ ജീവിത തളം കെട്ടികിടക്കുന്നു....

aboobacker said...

മടിച്ചെഴുന്നേല്‌ക്കുന്നു. അലസമായി ബ്രഷും പേസ്റ്റുമെടുക്കുന്നു. ..........................................................................................................................
......................................................................................................................
വൈകുന്നേരം തിരിച്ചെത്തുന്നു, സോഫയില്‍ വീഴുന്നു.
തെളിയുന്ന ടെലിവിഷന്‍ചിത്രങ്ങള്‍പോലും നോക്കാതെ അയഞ്ഞ്‌ കിടക്കുന്നു.

ശരിയാണ്‌, നല്ല വിഷയം. നല്ല ട്രീറ്റ്‌മെന്റ്‌്‌. നമ്മുടെ കാലത്തെ വരച്ചിട്ടിരിക്കുകന്നു. ചില ചെറുകല്ലുകളുള്ളത്‌ പെറുക്കിക്കളയാമല്ലോ.

എംപി.ഹാഷിം said...

kidilan!!

Anonymous said...

"കമാന്ന് മിണ്ടാതെ റൊട്ടി ചായയില്‍ മുക്കിത്തിന്നുന്നതിനെപ്പറ്റി ആലോചിക്കുന്ന" ആ അയവ് നന്നായി.

ആശംസകളോടെ..

Unknown said...

kollaam sudheeshe

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP