Friday, December 26, 2008

വി.മുസഫര്‍ അഹമ്മദ്



തുഴച്ചില്‍


1

നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്നു മേയാന്‍
ഫ്രീസര്‍ തട്ടില്‍
അണു ബാധയേല്‍ക്കാതെ
വെക്കും മുമ്പ്
പുള്ളിപ്പശു
എഴുതിയതാണീ വരികള്‍.
മലവെള്ളപ്പാച്ചിലില്‍
ഒന്നിച്ചൊഴുകുമ്പോള്‍
ഇടയന്‍ ആട്ടിന്‍ കൂട്ടത്തോട്
കണ്ണീരണിഞ്ഞ് പറഞ്ഞു
ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.

2

കാറ്റും വെള്ളവും
കെട്ടിടങ്ങളെ
ചുരുട്ടിക്കൂട്ടി.
കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.
ഇതെഴുതിക്കഴിഞ്ഞ്
പ്രളയപ്പരപ്പ് വടക്ക് നോക്കിയേന്തി
ഭൂമിയുടെ
കലണ്ടറിനായി
നീന്തിത്തുടങ്ങി.

12 വായന:

പകല്‍കിനാവന്‍ | daYdreaMer said...

കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.

കൊള്ളാം ഈ എഴുത്ത് .. ആശംസകള്‍...

മഴക്കിളി said...

ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.....
ചിന്തനീയം.......നന്നായിരിക്കുന്നു...

ഗുപ്തന്‍ said...

ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.

ഇത് മ്മടെ സലിം കുമാറിന്റെ ഡയലോഗ് അല്ലേ

ajeesh dasan said...

haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal

ajeesh dasan said...

puthu kavithakku ente hridayam niranja puthuvalsara aashamsakal

ajeesh dasan said...

happy new year

ajeesh dasan said...

puthu kavithakku ente puthuvalsara aashamsakal

ajeesh dasan said...

haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal

ഞാന്‍ ഇരിങ്ങല്‍ said...

മുസാഫിർ ൻ റെ കവിത പലപ്പോഴും വായിക്കാറുണ്ട്. പക്ഷെ ഉൾക്കാമ്പില്ല പലതിനും. വരികൾ എഴുതി വച്ചാൽ കവിതയാകില്ലല്ലൊ. അദ്ദേഹത്തിൻ കവിത എഴുതാൻ പറ്റും. പക്ഷെ കവിതയിലേക്ക് ഇറങ്ങാൻ തയ്യാറായിട്ടില്ല പലപ്പോഴും.

ശ്രമങ്ങൾ തുടരുമല്ലോ.
സ്നേഹപൂർവ്വം
ഇരിങ്ങൽ

Vinodkumar Thallasseri said...

"നാളെ എന്നെഴുതിയ പുല്‍പ്പരപ്പില്‍ വേണംഇന്ന്‌ മേയാന്‍. "പുള്ളിപ്പശുവിന്‌ മാത്രമല്ല, കവിയ്കും. ഇത്‌ തികച്ചും പുതിയ ചിന്തകള്‍ തന്നെ. നല്ല്‌ കവിത. പഴമ്പാട്ടുകാരന്‍.

Vinodkumar Thallasseri said...

"നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്ന്‌ മേയാന്‍".
പുള്ളിപ്പശുവിന്‌ മാത്രമല്ല, കവിയ്കും. നല്ല കവിത. പഴമ്പാട്ടുകാരന്‍.

ഫോര്‍ദിപീപ്പിള്‍ said...

ഞങ്ങള്‍ വരുന്നു..........

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP