Tuesday, September 16, 2008

ദീപേഷ് ചക്കരക്കല്‍



കുറെ തൂവലുകള്‍

ഒന്ന്

സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു.

രണ്ട്.

അടിത്തട്ടും ആകാശവും നഷ്ടപ്പെട്ടു.
വാക്കും മിഴികളും നഷ്ടപ്പെട്ടു.
സ്വപ്നവും ശരീരവും നഷ്ടപ്പെട്ടു.
ഉപ്പുകാറ്റ് നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷ്ടപ്പെട്ടു.

വാതിലും ജനാലകളും ഇല്ലാത്ത
ഒരിരുണ്ട മുറിയുടെ ഗര്‍ഭപാത്രങ്ങളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നമ്മള്‍ നിസ്സഹായനായി.

കുനിഞ്ഞ് ചുരുണ്ട് കിടക്കുമ്പോള്‍
ഓര്‍മയിലാകെ തൂവലികള്‍ പെയ്യുന്നു.
നിറമില്ലാതെ
കനമില്ലാതെ
കുറേ തൂവലുകള്‍

4 വായന:

പ്രസൂണ്‍ നവീന്‍ said...

കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....

പ്രസൂണ്‍ നവീന്‍ said...

കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....

പ്രസൂണ്‍ നവീന്‍ said...

കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറെ തൂവലുകള്‍

ഒന്ന്

സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു.

രണ്ട്.

അടിത്തട്ടും ആകാശവും നഷ്ടപ്പെട്ടു.
വാക്കും മിഴികളും നഷ്ടപ്പെട്ടു.
സ്വപ്നവും ശരീരവും നഷ്ടപ്പെട്ടു.
ഉപ്പുകാറ്റ് നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷ്ടപ്പെട്ടു.

വാതിലും ജനാലകളും ഇല്ലാത്ത
ഒരിരുണ്ട മുറിയുടെ ഗര്‍ഭപാത്രങ്ങളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നമ്മള്‍ നിസ്സഹായനായി.

കുനിഞ്ഞ് ചുരുണ്ട് കിടക്കുമ്പോള്‍
ഓര്‍മയിലാകെ തൂവലികള്‍ പെയ്യുന്നു.
നിറമില്ലാതെ
കനമില്ലാതെ
കുറേ തൂവലുകള്‍.

ഒരു നല്ല കവിത,തീർച്ചയായും വായിചിരിക്കേണ്ടത്!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ഉപമയിലെ ആട് - ഉപമയിലെ ആട് യേശുദേവന്റെ നല്ല ഇടയന്റെ ഉപമയിലെ കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന് അല്ലാതെ കവിതയിലെപ്പോലെ വെറും ഉപമയല്ല ഉപമയുടെ കൂട്ടിനകത്താണെങ്കിലും ഇത് ഒരു വ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP