തീ പിടിച്ച ഒരു തീവണ്ടി
നഗരത്തിലൂടെ അലറിപ്പാഞ്ഞു പോകുന്നു.
നമ്മള്‍ അതു കാണുന്നു.
എല്ലാ നഗര ജനാലകളും കാണുന്നു.
എല്ലാ തെരുവുകളും അതു കാണുന്നു.
എല്ലാ സ്റ്റേഷനുകളും അതു കാണുന്നു.
അതു പോയിക്കഴിഞ്ഞിട്ടും...(ഇല്ല
അതൂ പോയിക്കഴിഞ്ഞിട്ടില്ല,
അതിപ്പോഴും നഗരത്തിലൂടെ ഓടുന്നു.)
അതു തന്നെ
നോക്കുന്നിടത്തൊക്കെ കാണുന്നു.
അതു പോകുമ്പോള്‍
നദിയിലെ ജലം ജ്വാലകള്‍ നിറഞ്ഞ ഒരു ചിത്രം
ഒരു ജനക്കൂട്ടം മരണത്തിന്റെ വേട്ടപ്പട്ടികളുമായി
നിരത്തുകളിലൂടെ ഒഴുകിവരുന്നു.
ഓരങ്ങളിലെ എല്ലാ കെട്ടിടങ്ങളില്‍ നിന്നും
ഒരേ നിലവിളി തീപിടിച്ച് ചാടുന്നു.
വളഞ്ഞുവെക്കപ്പെട്ട താമസസമുച്ചയത്തില്‍
ഒരാള്‍ ഫോണ്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു
വീട്ടിലുള്ള പണം മുഴുവന്‍ താഴേക്ക് വീതറുന്നു
എന്നിട്ടും അയാള്‍ പിടിക്കപ്പെടുന്നു.
ജനക്കൂട്ടം അയാളെ അടിച്ചടിച്ച് കൊല്ലുന്നു
പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
അപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച്
വാട്ടര്‍ടാങ്കില്‍ ചാടിയ കുട്ടികളില്‍ നിന്ന്
ജീവന്റെ അവസാനകുമിളകള്‍
മുകള്‍പ്പരപ്പില്‍ വന്നുപൊട്ടുന്നു.
എണ്ണമറ്റ ബലാല്‍ക്കാരങ്ങളാല്‍
കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില്‍ നിന്ന്
ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
അടക്കിപ്പിടിച്ച ഒരു കരച്ചില്‍
ഇറങ്ങിവരുന്നു.
എല്ലാ ശവങ്ങളും കൂട്ടിയിട്ട്
പെട്രോളൊഴിച്ച് കത്തിച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.
മരിച്ചിട്ടുണ്ടെന്ന ഭാവമേയില്ല
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
................
---------------------------------------------------------------------------------------
കടപ്പാട്:മലയാളത്തിലെ മുഖ്യധാരാമാസികകളില്‍ നിന്ന് വായിച്ച ചില
അനുഭവവിവരണങ്ങള്‍ ഈ എഴുത്തില്‍ ഓര്‍മ്മയില്‍ നിന്ന് ഏതാണ്ട്
അതേപടി സ്വീകരിച്ചിട്ടുണ്ട്.ലേഖനങ്ങളുടെയും ലേഖകന്റെയും പേര്
ഓര്‍ക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
അധികവായനയ്ക്ക്
6 വായന:
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.nannayikkunnu eekavitha ....aaashamsakal...
വായിച്ചു തീര്‍ന്നപ്പോള്‍ തീ പിടിക്കുന്നു. തകര്‍പ്പന്‍ കവിത.
പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
ഈ വരികൾ ഇഷ്ടമായി എന്നു പറയുന്നതെങ്ങനെ
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു..........
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല....
______________________
ഒഴിഞ്ഞു പോകില്ല ഒരിക്കലും...ഒരിക്കലും..........
വണ്ടര്‍ഫുള്‍ !
Vishnu,
A great poetry.
Kudos.
Post a Comment