Monday, September 26, 2011

വിഷ്ണുപ്രസാദ്





























തീ പിടിച്ച ഒരു തീവണ്ടി
നഗരത്തിലൂടെ അലറിപ്പാഞ്ഞു പോകുന്നു.
നമ്മള്‍ അതു കാണുന്നു.
എല്ലാ നഗര ജനാലകളും കാണുന്നു.
എല്ലാ തെരുവുകളും അതു കാണുന്നു.
എല്ലാ സ്റ്റേഷനുകളും അതു കാണുന്നു.
അതു പോയിക്കഴിഞ്ഞിട്ടും...(ഇല്ല
അതൂ പോയിക്കഴിഞ്ഞിട്ടില്ല,
അതിപ്പോഴും നഗരത്തിലൂടെ ഓടുന്നു.)
അതു തന്നെ
നോക്കുന്നിടത്തൊക്കെ കാണുന്നു.
അതു പോകുമ്പോള്‍
നദിയിലെ ജലം ജ്വാലകള്‍ നിറഞ്ഞ ഒരു ചിത്രം

ഒരു ജനക്കൂട്ടം മരണത്തിന്റെ വേട്ടപ്പട്ടികളുമായി
നിരത്തുകളിലൂടെ ഒഴുകിവരുന്നു.
ഓരങ്ങളിലെ എല്ലാ കെട്ടിടങ്ങളില്‍ നിന്നും
ഒരേ നിലവിളി തീപിടിച്ച് ചാടുന്നു.
വളഞ്ഞുവെക്കപ്പെട്ട താമസസമുച്ചയത്തില്‍
ഒരാള്‍ ഫോണ്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു
വീട്ടിലുള്ള പണം മുഴുവന്‍ താഴേക്ക് വീതറുന്നു
എന്നിട്ടും അയാള്‍ പിടിക്കപ്പെടുന്നു.
ജനക്കൂട്ടം അയാളെ അടിച്ചടിച്ച് കൊല്ലുന്നു
പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
അപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച്
വാട്ടര്‍ടാങ്കില്‍ ചാടിയ കുട്ടികളില്‍ നിന്ന്
ജീവന്റെ അവസാനകുമിളകള്‍
മുകള്‍പ്പരപ്പില്‍ വന്നുപൊട്ടുന്നു.

എണ്ണമറ്റ ബലാല്‍ക്കാരങ്ങളാല്‍
കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില്‍ നിന്ന്
ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
അടക്കിപ്പിടിച്ച ഒരു കരച്ചില്‍
ഇറങ്ങിവരുന്നു.
എല്ലാ ശവങ്ങളും കൂട്ടിയിട്ട്
പെട്രോളൊഴിച്ച് കത്തിച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍‌സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.
മരിച്ചിട്ടുണ്ടെന്ന ഭാവമേയില്ല
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
................
---------------------------------------------------------------------------------------
കടപ്പാട്:മലയാളത്തിലെ മുഖ്യധാരാമാസികകളില്‍ നിന്ന് വായിച്ച ചില
അനുഭവവിവരണങ്ങള്‍ ഈ എഴുത്തില്‍ ഓര്‍മ്മയില്‍ നിന്ന് ഏതാണ്ട്
അതേപടി സ്വീകരിച്ചിട്ടുണ്ട്.ലേഖനങ്ങളുടെയും ലേഖകന്റെയും പേര്
ഓര്‍ക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
അധികവായനയ്ക്ക്

6 വായന:

ഏറുമാടം മാസിക said...

തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും

sareena mannarmala said...

എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍‌സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.nannayikkunnu eekavitha ....aaashamsakal...

Pramod.KM said...

വായിച്ചു തീര്‍ന്നപ്പോള്‍ തീ പിടിക്കുന്നു. തകര്‍പ്പന്‍ കവിത.

Aardran said...

പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു

ഈ വരികൾ ഇഷ്ടമായി എന്നു പറയുന്നതെങ്ങനെ

..naj said...

കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു..........
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല....
______________________
ഒഴിഞ്ഞു പോകില്ല ഒരിക്കലും...ഒരിക്കലും..........

വണ്ടര്‍ഫുള്‍ !

pavamsajin said...

Vishnu,
A great poetry.
Kudos.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP