Tuesday, March 8, 2011

അഖില















രുട്ട് മാത്രം നിറഞ്ഞ
ഇടുങ്ങിയ ഊടുവഴികളിൽ
ചിലപ്പോള്‍ ഒരു പ്രണയത്തിന്റെ ആലസ്യത്തിലും
ചിലപ്പോള്‍ ഒരു മുറിഞ്ഞ  ഹൃദയത്തിന്റെ
നീറ്റലിലും
ചിലപ്പോള്‍ പാതിയുറക്കത്തിന്റെ
പതിവ് സ്വപ്നങ്ങളിലും
നടക്കുമ്പോള്‍
മറ്റൊരൊച്ചയനക്കം
എനിക്ക് പുറകില്‍ കേട്ടാല്‍
ഞാന്‍ ഭീതിയിലമരുന്ന ആ നിമിഷമാണ്
എന്റെ മരണം.
ശബ്ദം അടുത്ത വന്ന്
എന്നെയും കഴിഞ്ഞ്
മുന്നോട്ട് നടന്ന് നീങ്ങുന്നതും വരെയുള്ള
യുഗത്തില്‍ മാത്രമാണ്‌
എന്റെ ശ്വാസത്തെ ഞാന്‍ ശാസിക്കുന്നതും
ഇടതെളിഞ്ഞുള്ള നിലാവില്‍
ഇടയ്ക്ക് മാത്രം തെളിയുന്ന എന്റെ നിഴല്‍ മുലകളെ
ഞാന്‍ അടക്കിപ്പിടിക്കുന്നതും.
ആ നടത്തത്തിനു ശേഷമാണ്
അപസ്മാര രാത്രികള്‍ എനിക്കുണ്ടാകുന്നതും
എന്റെ ജീവിതമപ്പാടും,
പ്രണയവും പേടിയും
കവിതയും കരച്ചിലും
ഒടുവില്‍ എന്റെ ആദ്യ ആര്‍ത്തവ രക്തവും
നുരഞ്ഞുപൊങ്ങിപ്പതഞ്ഞ്,
പതിയെ,
ചുംബിതചുണ്ടുകളിൽ
പറ്റിപ്പിടിക്കുന്നതും.

1 വായന:

ഏറുമാടം മാസിക said...

ഇരുട്ട് മാത്രം നിറഞ്ഞ
ഇടുങ്ങിയ ഊടുവഴികളിൽ
ചിലപ്പോള്‍ ഒരു പ്രണയത്തിന്റെ ആലസ്യത്തിലും
ചിലപ്പോള്‍ ഒരു മുറിഞ്ഞ ഹൃദയത്തിന്റെ

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP