Tuesday, March 1, 2011

എം ആര്‍ വിഷ്ണുപ്രസാദ്‌
















തുറമുഖമേ
തുറമുഖമേ
ഉള്ളിലുപ്പുരസമുള്ള കാമുകീ,
ഞാന്‍ ഗോണ്‍ സാലസ്സിന്റെ
വീട്ടുമുറ്റത്ത്‌
മത്സ്യബോട്ട്
കടം വാങ്ങാന്‍ നില്‍ക്കുന്നു.

ആടിന്‍ മുഖമുള്ള
ഗോണ്‍ സാലസ്
നടുക്കടലില്‍
ബോട്ടിന്നമരത്തിരുന്ന്
പാട്ടുപാടുമ്പോള്‍
അയാളുടെ
കാല്ക്കീഴിലേക്ക്
മീനുകള്‍ ചാടി വരും.

നിറുകയില്‍
പായ്ക്കപ്പലുകള്‍
ചൂടിയ കടല്‍
നമ്മുടെ സ്വപ്നത്തെ
മുക്കി കളയുമോ എന്ന ആധി
ഇപ്പോള്‍ ഈ വീട്ടുമുറ്റത്ത്‌
നില്‍ക്കുമ്പോള്‍ എനിക്കില്ല.

മത്സ്യബോട്ട് വാടകയ്ക്കെടുത്ത്
ഭൂമിയില്‍ നിന്ന് ഒളിച്ചോടാനുള്ള
നമ്മുടെ തന്ത്രം തല്ക്കാലം
അയാള്‍ അറിയണ്ട.

തുറമുഖമേ
തുറമുഖമേ
ഉള്ളിലുപ്പുരസമുള്ള കാമുകീ,
നിന്റെ ചെകിളകളുടെ
തിളക്കത്തിലെ
സൂര്യചന്ദ്രന്മാരെ പറ്റി
എനിക്കയാളോട്
പറയാന്‍ തോന്നുന്നു.
വാക്കുകളെ
നിയന്ത്രിക്കുന്നത്‌ കൊണ്ടാണ്.
അല്ലെങ്കില്‍
എല്ലാ കള്ളങ്ങളും
എന്നേ പൊളിയേണ്ടതാണ്.

അയാള്‍
അയാള്‍
ഗോണ്‍ സാലസ്
ആടിന്‍ മുഖമുള്ള അരയന്‍
എന്നേ തുറിച്ചു നോക്കികൊണ്ട്‌
ചോദിക്കുന്നു
"എവിടെ നിന്റെ കാമുകി??"
ഞാന്‍
ഞാന്‍
ഒരിക്കലും കത്താത്ത
ദീപസ്തംഭം.
വാക്കുകള്‍ നഷ്ടപെട്ട
വ്യര്‍ത്ഥഗോപുരം.
മറച്ചുവച്ചതെല്ലാം ഒറ്റയിരിപ്പിനു
പറഞ്ഞു പോയി.
നമ്മുടെ പ്രേമവും
ഭോഗലീലകളും
സ്വപ്നവും
രാത്രിഗീതകവുമെല്ലാം.

തുറമുഖമേ
തുറമുഖമേ
ഞാനും അയാളും
നിന്നടുതെക്ക് വരുന്നു.
എന്റെയുള്ളില്‍ വിളക്കുകള്‍ കത്തുന്നു.
കടല്‍ പ്രകാശിക്കുന്നു.

ഒളിചോട്ടത്തിനുവേണ്ടി
തെരഞ്ഞെടുത്ത
മത്സ്യബോട്ടില്‍
നീയും ഞാനും
ആടിന്‍ മുഖമുള്ള
ഗോണ്‍സാലസ്സും
ഭൂമിയില്‍ നിന്നകന്നു
പോകുമ്പോള്‍
കടല്‍ അതിന്‍റെ
നിറുകയില്‍ നിന്ന്
ഓരോ പായ്ക്കപ്പലുകളെയും
ഊരി ഊരി തരുന്നു.
തുറമുഖമേ
തുറമുഖമേ
നീയിതാ നമ്മുടെ സ്വപ്നത്തിലെ
പായ്ക്കപ്പലുകളുടെ രാജ്ഞി.
ഞാന്‍ സമുദ്രത്തില്‍
നീന്തി നടക്കുന്ന
ദീപസ്തംഭം.

ആടിന്‍ മുഖമുള്ള
ഗോണ്‍ സാലസ്
നിങ്ങളുടെ
മത്സ്യ ബോട്ടിലെ
പതിനായിരം
സുഷിരങ്ങള്‍
എവിടെ പോയി ???

1 വായന:

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു..അഭിനന്ദനങള്‍

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • - വാക്കുകളുടെ പെട്ടകം കുഴൂർ വിത്സൺ ആകാശത്തെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും പെറ്റുപെരുകിയ വാക്കുകളെല്ലാം മലീമസപ്പെട്ടതായി ദൈവം തിര...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP