Tuesday, July 13, 2010
സന്തോഷ് പല്ലശ്ശന
ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം.
കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ.
അപ്പോഴൊക്കെ
ഇറുകിയ ടോപ്പിനുള്ളില്‍ വെച്ച്
പുറത്തേക്ക് മുദ്രവച്ച
ഏതെങ്കിലും മുലകളില്‍
കണ്ണിടറീ കാലുതെറ്റി വീഴും
ഒടുവില്‍
ഞാന്‍ ഒലിച്ചു പോകും
കൊഴുത്ത നിതംബത്തിന്റെ
പിന് നിഴല്‍ ചവിട്ടി വീട്ടിലേക്ക്.
വായനാമുറിവിട്ട്
ഈ നദിയെ വായിക്കാന്‍ വന്നതാണ്
തോറ്റുപോയി.
ഇറങ്ങി വാ ...ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം.
വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍,
പുകമൂടിയ വീടുകള്‍,
രേതസ്സിന്റെ മണം മുറ്റിയ തെരുവുകള്‍ എന്ന്
ഇനിയും നാണം കെടുത്തരുതേ. . .
ആട്ടിത്തെളിക്കുന്നത്
ഏതറവുപുരയിലേക്കെന്ന്
അലറിവിളിക്കരുതേ. . .
കരയല്ലേ കരയല്ലേ നഗരമേയെന്ന്
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ. . .
Subscribe to:
Post Comments (Atom)
18 വായന:
നാമഴിച്ചിട്ട ഉടയാടകള്‍ക്കൊപ്പം
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല് നദിയില്‍
നമ്മുടെ ഉടലിനെ
aalkuuttam anubhavippikkunnu. nandi
കണ്ടും അനുഭവിച്ചും അറിഞ്ഞതാണ് ഒരു കാലത്ത്. ഇപ്പോള്‍ ഇതു വായിക്കുമ്പോള്‍ ആ കാലം ഓര്‍മ്മചിത്രങ്ങളില്‍ തെളിയുന്നു.
മുൻപാണെങ്കിൽ ഈ കവിത മനസ്സിലാവുമായിരുന്നു.
ഇപ്പോഴായതുകൊണ്ട് അനുഭവിക്കുന്നു:))
ഒരു വേനലിലും വറ്റാത്ത ഈ ഉടല് വസന്തത്തിലേക്ക് ഒഴുകി അലിയുന്നു ! നന്ദി .
കൂട്ടിയിട്ടും കൂട്ടിയിട്ടും കൂടാത്ത
കണ്കടലഴകുകള്....:)
തട്ടിയും മുട്ടിയും തഴുകിയും തലോടിയും
ഒഴുകിയകലും.
വീടെത്തും വരേയ്ക്കും പരിതപിക്കും
തിരക്കെന്ന്..
അനുഭവം പകരുന്ന കവിത..
നഗരഹൃദയത്തിലൂടൊഴുകുന്ന ഈ നദിയുടെ
ഹൃദയം കാട്ടിത്തന്നതിനു നന്ദി..!
ഈ ഉടൽനദിയിൽ നമ്മുടെ ഉടലിനെ. .
‘ഉടലി’ന്റെ ആവർത്തനം അനിവാര്യമോ?
''നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം''
ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം.
good!
മുറുക്കാനും പാന്‍പരാഗും തുപ്പി
ഒലിച്ചിറങ്ങിയ പ്ലാറ്റ്ഫോം ചുമരിനടുത്ത്
മഞ്ഞച്ച കാലുകള്‍ കാണിച്ച്
കോടിമൂടിയത് നിത്യവും കണ്ട്
യാത്രയാകുമ്പോള്‍
"ശവം യാത്രക്കു നല്ല ശകുനമെന്ന്''
വിചാരിച്ച് ദേഹപ്പുറ്റുകളിലേക്ക്
ചേരുന്ന മുംബൈ..
മലയാളികളുടെ ജീവിതത്തില്‍ നിന്നും
കല്‍ക്കത്ത പോലെ മറഞ്ഞു
പോകുന്നു മുംബൈയും..
ജീവിതത്തിന്റെ സ്ഥിരവ്യവസ്ഥയെ നേരിടുന്ന ഒരു വാക്കായി മാറുകയാണ് ഈ കവിത. പക്ഷേ, തുടക്കത്തിലേ വന്ന തെറ്റായ ഭാഷാപ്രയോഗം ഒരല്പം അഭംഗി ഉളവാക്കുന്നുണ്ട് ഇവിടെ..
'ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്' - എന്ന് മതിയായിരുന്നല്ലോ. അല്ലെങ്കില്‍
'ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം' - എന്നായാലും കുഴപ്പമില്ല.
'ഇറങ്ങി വാ ...ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം.' - നദിയിലേക്ക് എങ്ങിനെയാണ് നാം സ്വയം തുഴയുന്നത്, നദിയിലല്ലേ തുഴയുന്നത്?
'വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍,
പുകമൂടിയ വീടുകള്‍,
രേതസ്സിന്റെ മണം മുറ്റിയ തെരുവുകള്‍ എന്ന്
ഇനിയും നാണം കെടുത്തരുതേ. . . ' - ആര് നാണം കെടുത്താന്‍? (കവി). അതേ പോലെ അടുത്ത വരികളും,
'ആട്ടിത്തെളിക്കുന്നത്
ഏതറവുപുരയിലേക്കെന്ന്
അലറിവിളിക്കരുതേ. . .'
ഒരു സാധാരണ വായനക്കാരന് വായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ മാത്രമാണ് ഞാനിവിടെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ, അനുഭവങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരന് ഇതൊന്നും ശ്രദ്ധിക്കാന്‍ സാധ്യതയില്ലതാനും.
കരയല്ലേ കരയല്ലേ നഗരമേയെന്ന്
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ.
- bodhichu !
ഞാന്‍ അദ്യം വായിച്ചതില്‍ നിന്നും കവിതയില്‍ ചില തിരുത്തലുകള്‍ ഉണ്ടായതായി മനസ്സിലാക്കുന്നു. ഇപ്പോള്‍ കവിത കുറെ കൂടി ആസ്വാദ്യകരമായി.
Mumbai kavitha....hyderabadine kurichu njan ezhuthiyalum inganeyokkeye varuu...utalarivukal...nannayi mashee
ഈ ജീവപരപ്പിന്
എന്തൊരാഴം
ആഴമുളള കവിത
Comment for test..
Post a Comment