Saturday, October 10, 2009

ലതീഷ് മോഹന്‍




















- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍ ഉണ്ടല്ലോ,
സ്നേഹത്തിന്റെ ഞരമ്പുകള്‍
ഉറുമ്പുജാഥയില്‍ നിന്ന്‌ കുതറി
മറ്റെല്ലാം മറന്നുപോകുന്ന
ദിവസങ്ങള്‍

അത്തരം ദിവസങ്ങളെ
മാത്രമെടുക്കുക

എണ്ണമില്ലാത്തത്ര വണ്ടികള്‍
വന്നുപോകുന്ന
എതെങ്കിലുമൊരു
തീവണ്ടിനിലയത്തിലെ
റിസര്‍വേഷന്‍ കൌണ്ടറില്‍
കൊണ്ടുചെന്നിരുത്തുക
ടോക്കണ്‍നമ്പര്‍ വരുന്നതുവരെ
ഒന്നും ചെയ്യാനില്ലായ്മയിലേക്ക്‌
മോചിപ്പിക്കുക

അപ്പോള്‍ ചിലപ്പോള്‍
ദൂരെമാറിനിന്ന്‌
വേറെയൊരു നോവലിലെ
ഉപപാഠങ്ങള്‍ എഴുതിത്തുടങ്ങും
അപ്രസക്ത - - -

അവളുടെ കുറിപ്പുകള്‍

!

1,200 ആണ്‌ ഉറങ്ങിക്കിടക്കുന്ന ഒന്നാമന്റെ ടോക്കണ്‍ നമ്പര്‍
തൊട്ടടുത്തിരുന്ന്‌ ഏകാന്തതയുടെ 1,988 ടോക്കണുകള്‍ എന്ന
എഴുതപ്പെടാനിടയുള്ള പുസ്തകം വായിച്ചുതള്ളുന്ന
രണ്ടാമന്റെ ടോക്കണ്‍ നമ്പര്‍ ഊഹിക്കാവുന്നവിധം ലളിതം
മൂന്നാമന്‍ എല്ലായ്പ്പോഴുമെന്നപോലെ പിടിതരുന്നില്ല
അയാളുടെ ചെവിയില്‍ ഏതോ വിദൂരനഗരത്തിലെ പാട്ടുകാരി
അത്യുച്ചത്തില്‍ തിമിര്‍ക്കുന്നു
അവളിലെക്കെത്താന്‍ അവള്‍ പാടിമറയുന്നതില്‍
നിന്നത്രയോപേര്‍ അവരവരിലേക്കെത്തുന്നു,
ശൈത്യോഷ്ണകാലങ്ങളില്‍

!!

അപ്രസക്ത ഒരു നഗരം
അഴുക്കുചാലുകളവളുടെ
കുതിപ്പുകള്‍, ധമനികള്‍

അവള്‍ പാടുന്നു : -
എന്റെ , എന്റേതുപോലത്തെ പരവേശമേ
എത്രവിശുദ്ധയുദ്ധങ്ങള്‍ നിന്റെ നി(രാ)ശകള്‍

!!!

അപ്രസക്ത ഒരു ഗിത്താര്‍
ഗിത്താര്‍ ഒരവയവം
വിരല്‍കൊണ്ടു തൊടുമ്പോള്‍
ഗിത്താര്‍ ഒരേഒരവയവം

അവള്‍ പറയുന്നു :
ഉപേക്ഷിക്കപ്പെട്ട
സൂക്ഷ്മജീവികളെ
ശരീരത്തില്‍ സൂക്ഷിക്കുക,
പനിച്ചുപനിച്ച്‌ പണിതു തീര്‍ക്കുക
സൂക്ഷ്മാണുക്കളുടെ വൃദ്ധമന്ദിരം

ഇണചേര്‍ന്ന്‌ പെരുകട്ടെ
മറ്റൊരു നാഗരികത
പരവേശകൂടുതലിന്റെ
മൃഗശാലകളില്‍,
നമ്മളില്‍

അതിനിടയില്‍, ഞെട്ടിയുണര്‍ന്ന്‌

ഒന്നാമനില്‍ നിന്ന്‌ രണ്ടാമന്‍
രണ്ടാമനില്‍ നിന്ന്‌ മൂന്നാമന്‍
മൂന്നാമനില്‍ നിന്ന്‌ നാലാമന്‍
എല്ലാവരും
പരസ്പരം ചോദിക്കുന്നു

ആരാണിപ്പോള്‍ പാടിയത്‌
എവിടെ നിന്നാണത്‌ കേട്ടത്‌?

- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍
ഉണ്ടല്ലോ

അത്തരം ദിവസങ്ങളെ മാത്രമെടുക്കരുത്‌,
കലാപങ്ങളിലല്ല കമ്പമെങ്കില്‍ - - -

11 വായന:

ഏറുമാടം മാസിക said...

അത്തരം ദിവസങ്ങളെ മാത്രമെടുക്കരുത്‌,
കലാപങ്ങളിലല്ല കമ്പമെങ്കില്‍ - - -

സേതുലക്ഷ്മി said...

ലതീഷേ... നീ മലയാളത്തിലും കവിതയെഴുതാന്‍ തുടങ്ങിയോ? താങ്ങളുടെ ചില ഇംഗ്ലീഷ് രചനകള്‍ വല്ലപ്പോഴും ഞാന്‍ വായിക്കാറുണ്ടായിരുന്നു. :)

neeraja{Raghunath.O} said...

- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍
ഉണ്ടല്ലോ......

kollam.

അനിലൻ said...

സങ്കടങ്ങളട്ടിയിട്ട്
പൂട്ടിത്താക്കോലുപോയ
ഒരു വാഗണ്‍ വന്നുനിന്ന്
കിതയ്ക്കുന്നു

തല കുടയുന്നു
തല കടയുന്നു!

Kuzhur Wilson said...

ആരാണിപ്പോള്‍ പാടിയത്‌
എവിടെ നിന്നാണത്‌ കേട്ടത്‌?

മലയാളത്തില്‍ നിന്റെ മാത്രം മാജിക്ക് /
അത് പറ
ആരാണിപ്പോള്‍ പാടിയത്/

ഞാനത് കേട്ടിരിന്നുവെങ്കിലും /
എന്നെ അനുഗ്രഹിക്കെടാ അനുഗ്രഹിക്ക്
(കുഞ്ഞിരാമന്‍ മോഡല്‍)

Latheesh Mohan said...

സേതുലക്ഷ്മീ, എല്ലാം ബാലചാപല്യങ്ങളാണ്, ക്ഷമിക്കണം. പരിചയമുള്ള ആരോ ആണ്, അല്ലേ?

അനിലോ: തലയല്ലേ? ശരിയാകില്ല :)
വിത്സാ: തലയില്‍ കൈവയ്ക്കുന്നതില്‍ രണ്ടു പ്രവര്‍ത്തി ഒരുമിച്ച് അടങ്ങിയിട്ടുള്ളതിനാല്‍ അനുഗ്രഹം ആദ്യം :)

നീരജയ്ക്കും നാസറിനും നന്ദി.

Anonymous said...

വായിച്ചു തീര്‍ന്നപ്പോള്‍ ഒരു കഞ്ചാവ് തെറുത്ത ബീഡി വലിച്ച സുഖം...
കഞ്ചാവ് വലിക്കാറുണ്ടോന്നോ അവസാനമായി വലിച്ചെതെന്നാണന്നോ ആരും ചോദിക്കല്ലേയെന്നപേക്ഷ...

fazal said...

great..

വികടശിരോമണി said...

കലാപങ്ങളിൽ തീരെ കമ്പമില്ല:)
മറ്റു ദിവസങ്ങളെപ്പറ്റി ആലോചിക്കട്ടെ.

രാജേഷ്‌ ചിത്തിര said...

ആരാണിപ്പോള്‍ പാടിയത്‌
എവിടെ നിന്നാണത്‌ കേട്ടത്‌?

വാക്കുകളുടെ മായാജാലം ഇഷ്ടമായി

Unknown said...

എത്ര മനോഹരമായ രചന

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP