Wednesday, October 7, 2009

നാസ്സര്‍ കൂടാളി




















പെണ്ണൊരുത്തി
പഠിക്കാന്‍ പോയിട്ട്
അഞ്ചെട്ട് ദിവസമായി

മഴയല്ലേ
അമ്മ പറഞ്ഞിട്ട്
കയ്യില്‍ ചുവന്ന കുടയുണ്ട്
ബേഗില്‍ നളിനി ജമീലയുണ്ട്
പത്തഞ്ഞൂറ് രൂപയുണ്ട്

നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

14 വായന:

ഏറുമാടം മാസിക said...

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

സേതുലക്ഷ്മി said...

പെണ്ണൊരുത്തി പഠിക്കാന്‍ പോയിട്ട് അഞ്ചെട്ട് ദിവസമായി ഇപ്പോഴാണോ കാര്യം പറയുന്നത്? പോട്ടെ, വിഷമിക്കണ്ടട്ടോ!!! നളിനി ജമീല കൂടെ ഉള്ളതിനാല്‍, എവിടെ പോയാലും അവള്‍ സുഖമായി ജീവിച്ചോളും...!

എം പി.ഹാഷിം said...

pora!!

t.a.sasi said...

ഒളിഞ്ഞിരിക്കുന്നുണ്ട്
ഈ കവിതയില്‍ ചിലത്
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടൊ ആവൊ..

neeraja{Raghunath.O} said...

നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്

കവിത പോലെ പേരും
ചിത്രവും നല്ലതായിരിക്കുന്നു

naakila said...

ചേര്‍ത്തു വായിക്കാനാവും
ചിലതെല്ലാം
ആശംസകള്‍

വിനയന്‍ said...

adipoli

Jayesh/ജയേഷ് said...

enthokkeyo undallo....

സന്തോഷ്‌ പല്ലശ്ശന said...

നളിനി ജമീലയെ പഠിച്ച്‌ പ്രാക്ടിക്കല്‍ ക്ളാസ്സിന്‌ പോയതാവും...... (യു. ജി. സി. ബുധിജീവികളുടെ പുത്തിമോശത്തിനെതിരെ ആഞ്ഞടിക്കുന്ന അതി ശക്തമായ വരികള്‍)

abdulsalam said...

aa pazhaya no. switch off anallo naserkkka?

മാണിക്യം said...

നര്‍‌മ്മം കലര്‍ത്തി വായിക്കണൊ?
അതോ അതില്‍ അടങ്ങിയ ദുരവസ്ഥ അറിയണൊ?
പണ്ട് മുണ്ട് മുറുക്കിയുടുത്ത് മാനം കാത്ത
പെണ്ണിനെ പറ്റിയേ പറയാനുണ്ടായിരുന്നുള്ളു
ചെറിയ ചെറിയ ആശകളും അഭിലാഷങ്ങളുമേ പെണ്ണിനുണ്ടായിരുന്നുള്ളു....


ഇനി കണ്ട് വിളിച്ചിട്ട് എന്തിനാ ?
സ്റ്റേഷനില്‍ അറിയിച്ചിട്ട് എന്താവാനാ?

സജീവ് കടവനാട് said...

good work.

കയ്യില്‍ ചുവന്ന കുട
ബേഗില്‍ നളിനി ജമീല....

ദിനേശന്‍ വരിക്കോളി said...

ethayalum nasar aamaruku ningal kanddethiyallo..ha..ha..
pinne nalini jameela..sathyathil aslealayathinu nam malayalikalude puthu namakaranamo???
enikku vayya..
sasneham.

ഇ.എ.സജിം തട്ടത്തുമല said...

ഭാണ്ഡങ്ങളും പേറിയുള്ള യാത്രക്കാരുടെ തിരക്കുള്ള കവല.എല്ലാവരും തിക്കിത്തിരക്കി എങ്ങോട്ടൊക്കെയോ പോകുന്നു. പോയിവരട്ടെ എന്ന യാത്രാമൊഴി ആരോടൊക്കെയോ പറഞ്ഞിരിയ്ക്കാം.

പക്ഷെ ഋതുക്കളുടെടെ മാറി മറിയലുകൾ മടക്ക യാത്രയെക്കുറിച്ച് എല്ലാവരിലും ഉൽക്കണ്ഠയുണ്ടാക്കുന്നു. ആർക്കും ഉറപ്പില്ല, മടക്കയാത്രയെക്കുറിച്ച്.

അനുഭവങ്ങളുടെ പുസ്തകം കയ്യിൽ കരുതിയത് ആത്മ ബലത്തിനാകാം. പക്ഷെ ആത്മവിസ്വസം നഷ്ടപ്പെട്ട മനസുകളിൽ എവിടെയാണ് ആത്മ ബലം ഉണ്ടാവുക?

തണലിനു കുടയുണ്ട്; തലയിലേയ്ക്ക് എപ്പോഴും പിഴുതു വീഴാവുന്ന തണൽമരങ്ങൾക്കിടയിലൂടെ കുടചൂടി പോയിട്ട് എന്തു കാര്യം?

തിരിച്ചറിയൻ
അടയാളങ്ങളുമുണ്ട്; ആരും ആരെയും തിരിച്ചറിയാത്തൊരു ലോകത്ത് അടയാളങ്ങൾക്ക് എന്തു പ്രസക്തി?

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP