Tuesday, September 29, 2009

അജീഷ് ദാസന്‍



















വിടെ നിന്നോക്കെയോ
വണ്ടിയില്‍ വന്നിറങ്ങിയ കുട്ടികള്‍
ഈ പുഴയുടെ തീരത്ത് നിന്ന്
കാടിനെ നോക്കി എന്തൊക്കെയോ വിളിക്കുന്നു.
കുട്ടികളെ നോക്കി
കാടും എന്തൊക്കെയോ വിളിക്കുന്നു

കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്നത്
അവരുടെ പേരുകള്‍ തന്നെയാണെന്ന്
കാടിനറിയില്ലല്ലോ?

കാട് ഇങ്ങിനെ വിചാരിച്ചു
"ശ്ശെടാ" ഈ പിള്ളേരോട്
ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ല
പിള്ളേരുടെ തന്തമാരോടും
തന്തമാരുടെ തന്തമാരുടെ തന്തമാരോടും
ഞങ്ങള്‍ ദ്രോഹമെന്നും ചെയ്തിട്ടില്ല
പിന്നെന്തിനാ ഇവറ്റകള്‍
ഇത്രയും ദൂരം വണ്ടി പിടിച്ച് വന്ന്
ഞങ്ങളെ നോക്കി തന്തയ്ക്ക് വിളിക്കുന്നത്

8 വായന:

ഏറുമാടം മാസിക said...

കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്നത്
അവരുടെ പേരുകള്‍ തന്നെയാണെന്ന്
കാടിനറിയില്ലല്ലോ?

naakila said...

ഇത് മുന്‍പ് വായിച്ചിട്ടുണ്ടല്ലോ
ഭാഷാപോഷിണിയില്‍ ആണെന്നു തോന്നുന്നു
നല്ല കവിത

orneeraja{Raghunath.O} said...

വായിക്കാന്‍ രസമുള്ള കവിത

സന്തോഷ്‌ പല്ലശ്ശന said...

അജീഷ്‌ ദാസന്‍റെ പുതിയ പുസ്തകമായ "കാന്‍സര്‍ വാര്‍ഡ്‌" എന്ന്‌ കൃതിയെക്കുറിച്ച്‌ ഒരു ആസ്വാദനം ഇവിടെ വായിക്കാം എന്‍റെ പരിമിതികള്‍ക്ക്‌ അകത്ത്‌ നിന്നുകൊണ്ട്‌ എഴുതിയ ഒരു ചെറിയ ആസ്വാദനക്കുറിപ്പണിത്‌.

സന്തോഷ്‌ പല്ലശ്ശന said...

അജീഷ്‌ ദാസന്‍റെ പുതിയ പുസ്തകമായ "കാന്‍സര്‍ വാര്‍ഡ്‌" എന്ന്‌ കൃതിയെക്കുറിച്ച്‌ ഒരു ആസ്വാദനം ഇവിടെ വായിക്കാം

എന്‍റെ പരിമിതികള്‍ക്ക്‌ അകത്ത്‌ നിന്നുകൊണ്ട്‌ എഴുതിയ ഒരു ചെറിയ ആസ്വാദനക്കുറിപ്പണിത്‌.

നീര്‍വിളാകന്‍ said...

വ്യത്യസ്ഥമായ ഒരു കവിത.... രസമോടെ വായിച്ചു!

ഷൈജു കോട്ടാത്തല said...

വ്യത്യസ്ഥമായ ഒന്ന്

ദിനേശന്‍ വരിക്കോളി said...

dear ella bhavukagalum.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • - വാക്കുകളുടെ പെട്ടകം കുഴൂർ വിത്സൺ ആകാശത്തെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും പെറ്റുപെരുകിയ വാക്കുകളെല്ലാം മലീമസപ്പെട്ടതായി ദൈവം തിര...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP