Wednesday, April 29, 2009

ദീപേഷ് ചക്കരക്കല്‍

വിപരീതങ്ങളുടെ ആകാശം



ആകാശം ഒന്ന്
മുക്കിടെയില്‍ ഒരു പകല്‍
ഒന്നിക്കുവാന്‍‍
ഇരുളണയുന്നതിന്‍ മുന്‍പ്
ഭിന്നിക്കുവാന്‍.
ശയ്യയില്‍
രതിസുഗന്ധം നിറച്ച്
സീറോ ബള്‍ബിന്റെ
ഇരുണ്ട ചാരത്തില്‍‍
നിന്റെ കടലില്‍ ഞാനും
എന്റെ കടലില്‍ നീയും കുളിച്ചു കേറി.
തിരകളോടൊപ്പം ചിറകടിച്ച്
നമ്മള്‍ പ്രണയം കറന്നു.കൊറിച്ചു ചവച്ചുതുപ്പിയ വാക്കിന്റെ
അഴുക്കുകള്‍ ‍
കടലിലേക്കു വലിച്ചിറിഞ്ഞ്
വിശുദ്ധരായി.












ആകാശം രണ്ട്
കലണ്ടറിലെ
ചക്രവാളച്ചുവപ്പും
മിടിപ്പുകളിലെ
അസ്തമയ നിശ്വാസവും മറന്ന്
നമ്മള്‍ ജീവിതത്തിന്റെ
നിറമുള്ള ആകാശങ്ങള്‍ തേടി.
കുറുകിയ മൌനങ്ങളില്‍
ഇരുണ്ടു മായുന്ന
ചക്രവാളങ്ങള്‍ ‍പോലെ പിന്നെയെപ്പോഴോ
നമ്മള്‍ പ്രണയതിന്റെ
വിപരീതങ്ങളായി.

9 വായന:

ഏറുമാടം മാസിക said...

ഇരുണ്ടു മായുന്ന
ചക്രവാളങ്ങള്‍ ‍പോലെ പിന്നെയെപ്പോഴോ
നമ്മള്‍ പ്രണയതിന്റെ
വിപരീതങ്ങളായി.

ഹന്‍ല്ലലത്ത് Hanllalath said...

"....കൊറിച്ചു ചവച്ചുതുപ്പിയ വാക്കിന്റെ
അഴുക്കുകള്‍ ‍
കടലിലേക്കു വലിച്ചിറിഞ്ഞ്
വിശുദ്ധരായി..."

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

വാഴക്കോടന്‍ ‍// vazhakodan said...

ഇഷ്ടായി, ആശംസകള്‍...

പാവപ്പെട്ടവൻ said...

ആകാശം ഒന്ന്
ശയ്യയില്‍ നമുക്കിടെയില്‍ അകലങ്ങള്‍ കുറഞ്ഞത് പോലെ
വെളിച്ചത്തിലേക്ക് കുളിച്ചിറങ്ങാന്‍ നേരമായി .
ആകാശം രണ്ട്
പകലിന്‍റെ ആകാശങ്ങള്‍ നമ്മിലെ പ്രണയങ്ങളെ തല്ലി കെടുത്തി ആ പകലിന്‍റെ സമസ്യകള്‍ ഉത്തരം കിട്ടാത്ത കണക്കാണ് രാത്രിപോലെ .

ഏറുമാടം മാസിക said...

thank you ,maramaakri,hanllath,vaazhakkodan,paavappettavan.

മഴക്കിളി said...

നിന്റെ കടലില്‍ ഞാനും
എന്റെ കടലില്‍ നീയും കുളിച്ചു കേറി.

നന്നായിരിക്കുന്നു...

Maheshkakkath said...

ishtta kavitha ishttamaai.ithu njan kondupokunnu.

ഏറുമാടം മാസിക said...

evidekkaanu ishtaa kontu povunnath.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP