Monday, February 2, 2009

കലേഷ്.എസ്


നമ്മുടെ ജീവിതത്തില്‍

നമ്മുടെ ജീവിതത്തില്‍ നടക്കാതെ പോയ
ആ ദിവസമില്ലേ
അതിന്‍റെ
ഒന്നാം വാര്‍ഷികമാണിന്ന്


വളരെ പണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നും നേടാനായില്ല
വെറുതെ പട്ടണം ചുറ്റിക്കണ്ടു നടന്നതല്ലാതെ

നീ പിരിഞ്ഞു പോയതില്‍ പിന്നെ
വലിയ വലിയ ആഗ്രഹമായിരുന്നു.
സിനിമാകഥകളിലേ പോലെ
വലിയൊരാളായി
പെട്ടെന്നെന്നെ പണിഞ്ഞെടുക്കണമെന്ന്
എന്നിട്ട്
ഒരു ദിവസം
നിന്‍റെ മുമ്പില്‍ പ്രത്യക്ഷനാകണമെന്ന്
എന്നെ കളഞ്ഞു പോയ നിനക്ക്
ഒരു വന്‍ നഷ്ടം തോന്നിപ്പിക്കണമെന്ന്

എന്നിട്ടും
നഷ്ടങ്ങളുടെ ദിവ്യമായ തൊപ്പിമാത്രമാണ് നേടിയത്
ഇപ്പോളിതാ ഒരു വര്‍ഷം.
ഇനിയും വര്‍ഷങ്ങള്‍
അതിലടുക്കി വച്ച ദിവസങ്ങള്‍
നീയില്ലാതെ വന്ന്,
ഓര്‍മ്മയില്‍ നിന്ന്
നിന്നെയും കൂട്ടി പോകും

നിന്നെ ഓര്‍ക്കാതെയിരുന്ന
ദിവസത്തിനു വേണ്ടിയാണീ കാത്തിരിപ്പ്
അന്ന് വായിക്കാന്‍ വേണ്ടിയാണീ കവിത
ഞാനെഴുതി വയ്ക്കുന്നത്.

5 വായന:

P R Reghunath said...

theerchayayum.

SHYLAN said...

ninneppole thanne
enikkum ithu
feel cheyyaanaavunnund...

എം.ആര്‍.വിബിന്‍ said...

oru naal enikku koodi vaayikkan kaleshe.......

ചങ്കരന്‍ said...

മനോഹരമായ കവിത, നിരാശയുടെ കവിത

റ്റിജോ ഇല്ലിക്കല്‍ said...

kollam.kurekkoodi thee venamayirunnu.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP