Thursday, December 11, 2008

ടി.പി.വിനോദ്


സോപാധികം


ഭ്യാസവും
പ്രകടനവും
കാണിയും
ഒന്നുതന്നെയായ
വേറെയൊരു സര്‍ക്കസ്
ഞാന്‍ തന്നെ
ആവിഷ്ക്കരിക്കുന്നതു വരെ,

എന്റെയൊരു ഒഴിവുകാലത്തെ
ലാക്കാക്കി അത്
എന്നില്‍ വന്ന് തമ്പടിക്കുന്നതുവരെ,

മോഹഭംഗമേ
നീ നിന്റെ
നിരാശാമേള തുടരുക.

11 വായന:

G.MANU said...

ആ സര്‍ക്കസ് ജീവിതം തന്നെ അല്ലേ മാഷേ

Sali said...

:)

deepesh said...

നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു

deepesh said...

നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു

deepesh said...

നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു

deepesh said...

നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു

deepesh said...

നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു

ദിനേശന്‍ വരിക്കോളി said...

വിനോദിന്‍റെ മറ്റുകവിതകള്‍ പോലെ
ഇതും തികച്ചും വ്യത്യസ്തമെന്നുപറയാം
കരണം
'നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.''
(വിനോദിന്‍റേതുതന്നെ)

ആശംസകള്‍

എം.ആര്‍.വിബിന്‍ said...

aashamshakal vinod....
nannayirikkunnu....
m.r.vibin....

എം.ആര്‍.വിബിന്‍ said...

aashamshakal vinod....
nannayirikkunnu....
m.r.vibin....

മഴക്കിളി said...

ലളിതം സുന്ദരം...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP