Monday, November 9, 2009

ദേവസേന




നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്‍

വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്

അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്‍ത്തുന്നു സൌഹൃദങ്ങള്‍
മന്ത്രവാദിയുടെ കയ്യില്‍ പിരിഞ്ഞ് വേര്‍പെടുന്ന
കോഴിത്തലയാണു പ്രാണന്‍
കൂടു വിട്ടോടുവാന്‍ കുതിച്ചിട്ടും വിജയിക്കുന്നില്ല

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍
ശരീരം തൂങ്ങിയാടുന്നു.

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്‍
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്‍‍ദ്ദിക്കപ്പെടാം,
വേണമെങ്കില്‍ ‍ സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്‍ക്കാത്ത മാതിരി

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.

ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം

ആരുടെ ആരാണു ഞാനിപ്പോള്‍‍ ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം

ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്‍
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു.

14 വായന:

ഏറുമാടം മാസിക said...

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്‍
ആരു‍ മിനക്കെടുന്നു?

Kuzhur Wilson said...

ഇരിക്കുന്ന കൊമ്പ് മുറിക്കുക. അത് നല്ല ഒരു പ്രയോഗമാണ്. മരത്തിന്‍ വേദനിക്കുമോ എന്ന് ആര്ക്കുമറിയില്ല. ഈ ചൊല്ലു ഉണ്ടാക്കിയ പഴയവര്ക്കും . കവിത നന്നായി

സരയൂ said...

എന്നിലേക്ക് നടന്നടുക്കുംപോഴേക്കും
ദേവസേന
നാം സ്വയം മറക്കില്ലെ?
കവിത നന്നായിട്ടോ
ഹേമ

ഇ.എ.സജിം തട്ടത്തുമല said...

കാമ്പുള്ള വരികളുടെ സാന്നിദ്ധ്യമാണ് ഏതൊരു കവിതയെയും ധന്യമാക്കുന്നത്. എല്ലാ കവിതകളിലേയും എല്ലാ വരികളും ഒരുപോലെ അർത്ഥപുഷ്ടിയുള്ളതാകണമെന്നില്ല.ഏതാനും വരികൾ കൊണ്ടുതന്നെ ഒരു കവിതയ്ക്ക് മൊത്തത്തിൽ ഒരു എടുപ്പഴകുവരും അത് ഈ കവിതയിലും നമുക്കു കാണാം.

"നിന്നിലേക്കു നടന്നെത്താന്‍
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്‍"
ഈ ആദ്യവരികൾ തന്നെയാണ് ഈ കവിതയ്ക്ക് മിഴിവേകുന്നതിൽ പ്രധാനമെന്ന് എന്റെ വായന!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.


..വായിച്ചു തീര്‍ന്നപ്പോഴും.

അനിലൻ said...

ഒരാളുടെ
അകം മുറിഞ്ഞു പെയ്യുന്നത്
ചോരയല്ല, വെറും വെള്ളമാണെന്ന്
സ്വയം ബോദ്ധ്യപ്പെടുത്തി വായിക്കാന്‍
ക്രൂരമായ ഒരു സുഖം!


"കഴിയുമീ രാവെനിക്കേറ്റവും ദു:ഖ-
ഭരിതമായ വരികളെഴുതുവാന്‍"
(നെരൂദ- ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഒരു നുറുങ്ങ് said...

എന്‍റെസുഖമന്യനസുഖമെനിക്കില്ലഭാരമൊട്ടും!
“ഭാരക്കുറവിന്‍റെ സുഖം”

ആ ശം സ ക ള്‍

seba said...

ചില വരികള്‍ മനസ്സില്‍ ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്നു. ഒരു കുത്തോ കോമയോ ഒക്കെ പോലെ. "ഉപേക്ഷിക്കപ്പെടുമ്പോള്‍ സ്‌ുന്യമെങ്കിലും ഭാരക്കുരവിന്റെ സുഖം " "ആരുടെയും ആരുമാല്ലാതിരിക്കുന്നതിന്റെ സുഖം " ശരിയാണ് ... ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ....‍ കവിത പൊതുവേ നന്നായിരിക്കുന്നു. ആശംസകള്‍.
സേബ തോമസ്‌

പാര്‍ത്ഥന്‍ said...

"ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം"

'സന്ന്യാസം'

വിത്സാ,
മരത്തിനും ആത്മാവുണ്ട്,
കുരിശിനതുണ്ടാവില്ല.

പകല്‍കിനാവന്‍ | daYdreaMer said...

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്‍ തന്നെയാണ് ശരീരങ്ങള്‍ സുഖം സുഖമെന്ന് പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നത്..!

Midhin Mohan said...

ഉപേക്ഷിക്കപ്പെടുമ്പോള്‍‍
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം....
നല്ല ചിന്തകള്‍....

രാജേഷ്‌ ചിത്തിര said...

എന്തൊക്കെയാണ് വിശേഷംസ്‌
എന്ന ചോദ്യതിനോടുവിലെ
മൌനത്തില്‍
കവിളുകളിലെ ഇളം ചുവപ്പില്‍
ഒരു ചെറു സാഗരത്തില്‍
പൊങ്ങുതടിപോലെ
കൃഷ്ണമണികളുടെ
ചലനത്തില്‍
സുഖം ഒരധികപറ്റായോ ?
കവിത നന്നായ‌ി

aneeshans said...

അത് ഒരു എളുപ്പ വഴിയല്ലേ , സുഖമെന്നൊരൊറ്റ വാക്ക്. കവിത നല്ല ഇഷ്ടമായി

vinil said...

"..aarude aaraanu njaan"

Good lines
comes from experience

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • - വാക്കുകളുടെ പെട്ടകം കുഴൂർ വിത്സൺ ആകാശത്തെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും പെറ്റുപെരുകിയ വാക്കുകളെല്ലാം മലീമസപ്പെട്ടതായി ദൈവം തിര...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP