Thursday, September 24, 2009

അബ്ദുസ്സലാം

ഉമ്മയുടെ താക്കോല്‍


മേശയുടെ താക്കോല്‍
എത്ര അത്യാവശ്യമുണ്ടായാലും
ഉമ്മ ആര്‍ക്കും
കൊടുക്കാറില്ല.
ആളുകളുടെ മുന്നില്‍ വെച്ച്
തുറക്കാറുമില്ല.

മേശയില്‍
എന്താണെന്നോ
എന്താണ് താക്കോല്‍
തരാത്തതെന്നോ
ചോദിച്ചാല്‍
വെറ്റിലചവച്ച്
കറപിടിച്ച പല്ലുകള്‍ കാട്ടി
നായിന്റെ മോനേ
നിന്റുപ്പാന്റെ മയ്യത്താണെന്ന്
പറയും.

അപ്രതീക്ഷിതമായാണ്
ചരടറ്റ് വീണ താക്കോല്‍
നിലത്തു നിന്നും
കിട്ടിയത്.

പൂച്ചയെപ്പോലെ
പമ്മിപ്പമ്മിയാണ്
മേശ തുറന്നത്.

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

9 വായന:

ഏറുമാടം മാസിക said...

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

OAB/ഒഎബി said...

അയ്യോ...; സലാം!!!!

Junaiths said...

അപ്പോള്‍ മയ്യത്തല്ല...ഉമ്മുമ്മാടെ ഒരു കാര്യം

naakila said...

നടുക്കവും ഭയവും വേദനയും പൊതിഞ്ഞു വച്ച കവിത.
ഉമ്മയുടെ മനസ്സ് തുറക്കാന്‍ കഴിഞ്ഞു, എത്ര മക്കള്‍ക്ക് കഴിയുമത്.

ഒപ്പം എത്ര സ്ത്രീകളുടെ മനസ്സാണ് സലാം നീ പകര്‍ത്തിയത്
നൊമ്പരം കൊണ്ട് മൂടിവച്ച സ്വകാര്യം

ഷൈജു കോട്ടാത്തല said...

അശ്രദ്ധമായി വായിച്ചു വരികയായിരുന്നു
അവസാന വരികളിലെ സ്ഫോടനം നടുക്കി

നിഷാർ ആലാട്ട് said...

ണ്ണാലും സലാമേ ,


നന്നായിടിണ്ട്

Vinodkumar Thallasseri said...

കവിത വായിച്ചപ്പോള്‍ ഒരു വൈദ്യുതാഘാതമേറ്റ പ്രതീതി.

എം പി.ഹാഷിം said...

എന്തൊരെഴുത്ത് .....!!!!
അവസാനം ഉള്ളിലോരാന്തലുണ്ടായി.
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

ദിനേശന്‍ വരിക്കോളി said...

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല....bhavukagal

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP