Monday, October 20, 2008

വി.മുസഫര്‍ അഹമ്മദ്


കോഴിത്തളിര്‍



കോഴി മുട്ടയുണ്ടോ
കടം തരാന്‍?
അസമയത്ത്
ഷട്ടറില്‍ തട്ടിയുണര്‍ത്തി
ചോദിക്കും വെളുത്ത
ആണ്‍ വിരലുകള്‍.
ഏമു, ഒട്ടകപക്ഷി
വാത്ത്, കാട
ഭ്രൂണക്കണ്ണുകള്‍ക്കിടയില്‍
നാണിച്ച് കൂമ്പിയ
പിട മുട്ട രാവ് മൂത്ത
നേരത്ത് ഉറക്കത്തില്‍ നടക്കും.
ഓലറ്റ് മണക്കുന്ന
അങ്ങാടിയാകും
ഒറ്റുകാരന്‍ പാര്‍ക്കുന്ന
അയല്‍ പ്പുരയെന്ന്
കരുതും.
ഒന്നുമുണ്ടാകില്ല
പതിനാലാം ദിവ്സം
ഉച്ചഭക്ഷണത്തിന് ക്ഷണിക്കും
തോട് പൊട്ടിക്കുമ്പോള്‍
കണ്‍പോളകള്‍ തുറന്നു
തുടങ്ങിയിട്ടില്ലാത്ത കുഞ്ഞ്
ഉറച്ചിട്ടില്ലാത്ത കാലുകളും
തൂവലുകളുമായി
പുറത്ത് ചാടും
ഒരാഴ്ച കൂടി കഴിഞ്ഞാല്‍
ഓടിപ്പോകുമെന്ന് പറയും.
വറ ചട്ടിയില്‍
എണ്ണയ്ക്ക് പകരം
സുര്‍ക്കയില്‍
ഉപ്പും മുളകും തേക്കാതെ
പൊരിക്കും
കോഴിത്തളിര്‍ തീറ്റയില്‍
കടം തട്ടിക്കിഴിക്കും

5 വായന:

david santos said...

Excellent card!!! Congratulations!!!

Anonymous said...

kashTam!

akode said...

Kavith evide,... Nalla vishayangaL thiranjeTukkooo...

മഴക്കിളി said...

different one...

ഫോര്‍ദിപീപ്പിള്‍ said...

കോഴി മുട്ടയുണ്ടോ...??
ഉണ്ട്...ഉലക്ക...!!!!
ദയവുചെയ്ത് കവിതയെ നശിപ്പിക്കരുത്...
ഒരു കൂട്ടം വായനക്കാരുടെ അപേക്ഷയാണിത്...
ഇതിനു പറ്റിയപേരു...“കോഴിത്തൂവല്‍ “ എന്നാണ്...
ഒന്നുകില്‍ മൂസ്സത് എഴ്ത്തു നിര്‍ത്തണം..
അല്ലെങ്കില്‍ വായനക്കാരനെ വിഷം തന്ന് കൊല്ലണം...........

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP