Sunday, August 3, 2008

ഹന്‍ല്ലലത്ത്


മുറിവ്‌

പ്രിയേ
ഞാനെന്തെഴുതണം
എനിക്കറിയുന്നില്ല
എന്‍റെ ചിന്തകളില്‍
തീ പടര്‍ന്നു
വാക്കുകളെ കരിക്കുന്നു

ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ഞാനിന്നു
ആകാശത്തായിരുന്നു
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിരകുകളാണ്

നനഞ്ഞ കൈത്തലം
ഇതാ നോക്കൂ
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്

നീയെന്താണെഴുതിയത്
നീ മരിക്കട്ടെയെന്നു
ഞാന്‍ പറഞ്ഞുവെന്നോ ...?

ഈ ലോകത്തെ
തെറി പറയണമെന്നുണ്ട്‌
പക്ഷെ .....
നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക

ഇന്നെനിക്കു
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി
പു‌വ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിനു ഇരുട്ടും

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം
പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം

4 വായന:

ഫസല്‍ ബിനാലി.. said...

ഇതും പുതു കവിതയോ....? വളരെ നാളുകള്‍ക്കു മുമ്പ് വായിച്ചതാണല്ലോ
കവിത ഇശ്ഹ്ടപ്പെട്ടു, ആശംസകള്‍

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

തമാശന്‍ said...

പ്രിയേ
ഞാനെന്തെഴുതണം
എനിക്കറിയുന്നില്ല ...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP