Saturday, April 12, 2008

വിഷുപ്പതിപ്പ്









വെളിപ്പെട്ട് പോയേനെ


എം.ആര്‍.രേണുകുമാര്‍

വിരലില്
‍ചുറ്റിയ
മുടിച്ചുരുള്
അരണമരത്തിന്റെ


ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ


ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌
കൊടത്തീന്ന്
കമത്തും പോല്‍
വീണ്പണ്ടാരം
മഴഅവളുടെ
വിടരുന്ന


നോട്ടത്തെ
തല്ലിക്കൊഴിച്ചു


കളഞ്ഞത്
അല്ലെങ്കില്
‍അടപ്പില്ലാത്ത
ജനല്‍ കടന്ന്
അവളുടെ കണ്മുന
എന്റെകൂമ്പില്‍


വന്ന്


തറച്ചേനെ
ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ
മഴയിലെന്താ
ഇത്ര കാണാനെന്ന്
വെറഞ്ഞ്മേപ്പു


റത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ
എന്നിട്ടും മതിവരാ‍തെ
തള്ളവെരലിനെകൂട്ടു


പിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ
നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന്
ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ











ടോര്‍ച്ച്

മനോജ് കാട്ടാമ്പള്ളി


ആട്ടിന്‍പാല്‍ വിറ്റ്
അമ്മ വാങ്ങിത്തന്നതിനെ
ഇരുട്ടുവഴികളിലെല്ലാം
കൂടെയെടുത്തു.

എത്ര
മറന്നുനടന്നാലും
വീടിറങ്ങുമ്പോള്
‍അച്ചനുറങ്ങുന്ന മണ്ണിലേക്ക്
എത്തിയിട്ടുണ്ടാകും
വെളിച്ചം.

പാമ്പുകള്‍
ഇലയനക്കുമ്പോള്
‍കാണിച്ചുതരാനാണ്
തിടുക്കം
ചില്ലിന്റെ ഉള്ളില്‍
കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്റെ
വേദന
വാടക
കൊടുക്കാനാവാത്ത


വീടിന്റെ
കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും
തളര്‍ന്നു കണ്ണടക്കും മുമ്പ്
ഇഴഞ്ഞുപോയതിന്റെ
കാട്ടുവഴികളിലേക്ക്
വെളിച്ചം
ഒഴുക്കിയതിന്റെ
പകപ്പില്
‍രാത്രി
മുഴുവന്
‍തണുക്കുമായിരിക്കുംഅത്.
















തോഴന്‍

വി.മുസഫര്‍ അഹമ്മദ്

ഇരുകരകള്‍ തുളുമ്പി
കുന്തി ഒഴുകുന്നെടോ
മഴക്കാലമല്ലേ
പൊറുക്കാം
കലക്കം
വയസ്സെത്രയായി
ക്ഷണമുണ്ട്
മുങ്ങുവാന്
‍തണുതണുപ്പെന്റെ
കടും ചോര
മോന്തുംപല്ലുകള്
‍കോറീ‍ച്ചുരുങ്ങും
ക്ഷണമുണ്ട്
കുറുകെ
നീന്തുവാന്
‍ഊഞ്ഞാലിലാട്ടും
ചുഴിക്കയങ്ങള്
‍വയ്യെടോ
കമ്മലുകള്‍തടയും
കണ്‍മഷിപരക്കും
വരുന്നുണ്ട്
വിഷബാധയേറ്റമരങ്ങള്‍
മണ്ണുമായി
വീടായി
വാതിലായി
ജനലുമായി
വേണ്ടെനിക്കൊന്നും
ഇക്കലക്കത്തിലൊരു
മീന്‍വേട്ട പോലും
രുചി
കലഹം
നീയെവിടെയിപ്പോള്‍?
ഞാനുണ്ട് മഴമരുഭൂമിയില്
‍ഇവിടെ
ജനലാര്‍പ്പുകള്
‍ഭൂഗര്‍ഭത്തില്
‍ചെവിചേര്‍ത്തുവെച്ചാല്
‍കേള്‍ക്കാമിളക്കം
തരിവളകിലുക്കം
മഴ വീട്ടിലുറങ്ങും
കാറ്റസ്തമിക്കും
എവിടെയും
ഉപ്പുമണക്കും
ഇരുകര തുളുമ്പി
മണല്‍ക്കുന്നുകള്‍നടക്കും
മഴയെന്നെ കണ്ടനാള്
‍മറന്നിരിക്കും
കുടമാത്രമാണിന്ന്‍തോഴന്‍

0 വായന:

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP