Thursday, September 18, 2008

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍


കര്‍മ്മം




വിധിയുടെ കര്‍മ്മ കാണ്ഡമായ്‌,
അലസതയുടെ പരിവേഷമായ്‌,
സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും.

ഉള്ളില്‍ മ്യതദേഹങ്ങളുടെ ഓര്‍മ!
അവയുടെ ജീര്‍ണിച്ച ഗന്ധവും.

എന്‍ തിരിച്ചുവരവുവിധിനിയോഗം.
കാഴ്ച്ചകള്‍ കണ്ണുകള്‍ക്കു അരോചകം.

ആരുടെയോ ശാസനകളില്‍,
എന്തിനുവേണ്ടി
പടവുകള്‍ പിന്തള്ളപ്പെടുമ്പോള്‍,
എന്‍ വിരല്‍ തുമ്പിലെണ്ണിയ സ്വപ്നങ്ങള്‍,
ലക്ഷ്യമെന്നു കരുതിയെഴുതിയ ആഗ്രഹങ്ങള്‍.

എന്തിനും സാക്ഷിയായ അഴിമുഖങ്ങള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.

അശോകമരത്തിന്‍ ചുവട്ടില്‍,
തളിര്‍നാമ്പുകള്‍ വീണ്ടും,
കര്‍മ്മത്തിന്‍ നാമ്പുകള്‍.

കാണ്ഡത്തിന്‍ വിശ്വസത്തില്‍
ഇന്നും ഉത്തരമില്ലാകഥയായ്‌
എന്‍ കര്‍മ്മം.

ചരിത്രത്തിനു കളങ്കം
ചാര്‍ത്തിയ കരിനിഴലായ്‌,

ഒടുവില്‍ ഗുരുഭൂതര്‍ക്കുമുന്നില്‍
നിരാലംബയുടെ-
മാറിലെ പാലുകുടിക്കുന്ന,
ചോരക്കുഞ്ഞിനെനോക്കുന്ന-
കൊഴിഞ്ഞപീലിക്കു പിന്നിലെ,
പ്രകാശം വറ്റിയ കണ്ണുകള്‍.

ചിതല്‍പുറ്റിന്നാല്‍മാഞ്ഞ
അക്ഷരങ്ങള്‍ കണ്മുന്നില്‍നിന്നു.

കാലത്തിന്‍ യവനികക്കു-
പിന്നിലേക്കു സ്വയം മറയുന്നു.

യാത്രക്കെടുവില്‍,
യാഥാര്‍ത്ഥ്യത്തിന്‍ കവാടങ്ങള്‍ക്കു-
മുന്നില്‍ ജീവിതത്തിലേക്കായ്‌ വീണ്ടും
ഓര്‍മ്മകളുടെ ശ്മശാനം ചുമന്നു ഞാന്‍.

ഇതും ഒരു കര്‍മ്മം
എന്‍ നിയോഗമാം കര്‍മ്മം.


ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

4 വായന:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla kavitha Sageer.

ee kaalayavanika ennath onnu maatippidichoode?

തമാശന്‍ said...

കുറച്ച് കട്ടിയായിപ്പോയോന്നൊരു സംശയം...
ഈ തമാശനൊരു പാവമാണേ....അതോണ്ടാ..
...നന്നായിട്ടുണ്ട്....

തമാശന്‍ said...

കുറച്ച് കട്ടിയായിപ്പോയോന്നൊരു സംശയം...
ഈ തമാശനൊരു പാവമാണേ....അതോണ്ടാ..
...നന്നായിട്ടുണ്ട്....

B Shihab said...

നന്നായിട്ടുണ്ട്. ആശംസകള്‍.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP