Wednesday, December 9, 2009

ക്രിസ്പിന്‍ ജോസഫ്


































തുന്വികളുടെ ഒറ്റച്ചിറകില്‍ ഇലകളില്‍നിന്ന് മടക്കയാത്ര തുടങ്ങിയ
അതിന്റെതന്നെ പച്ചപ്പിനെ ഉപ്പുകൊട്ടകള്‍ക്ക് കൈമാറുന്നു.

ശരീരം ഒരു നഗരമാണെന്ന്
വിളിച്ചുപറയുന്ന മരത്തെക്കുറിച്ച്
ചില കാര്യങ്ങള്‍

ആശാരിയുടെ നോട്ടം
മുലകളിലാണെന്ന്
തിരിച്ചറിയുന്ന
ഒരു മരം
കവലയില്‍ നില്‍പ്പുണ്ട്.
പൂക്കളുണ്ടായിരുന്ന ഒരു ചില്ല
കിളിയായി പറന്നുപോകുന്നത്
നോക്കി നില്‍ക്കുന്ന
ഒരു മരം.
പണ്ട് ഞാന്‍
നിറയെ മരമായിരുന്നെന്ന് പിറുപിറുക്കുന്ന
ഒരു മരം.

മരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഇലകള്‍
നദിക്കരയില്‍ വീടുപണിയുന്നു.

വൈന്‍ഗ്ലാസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന
മേഘങ്ങള്‍ വരച്ചവനെ എനിക്കറിയാം.
അന്ധനായ പാതിരിയുടെ മാളികയില്‍
ഒരു രാത്രി മുഴുവനും അവനുമൊത്ത് വീഞ്ഞുമോന്തിയിട്ടുണ്ട്.
ആകാശം മേഘങ്ങളെ അഴിച്ചുകളയുന്നത്
എപ്പോഴാണെന്ന് പറഞ്ഞുതന്നിട്ടുണ്ട്.

.......... മോഷ്ടിക്കപ്പെട്ട മുഖംമൂടികള്‍
തടാകത്തില്‍ നിന്ന് കയറിവരുന്ന കുതിരകളെ
വശീകരിക്കാനുള്ളതാണെന്ന്
അന്നാണറിഞ്ഞത്.

നദിയിലെ വെള്ളം മുഴുവനും
കടത്തിക്കൊണ്ടുപോയത് ഏതോ പാട്ടുകാരനാണ്.
അയാളുടെ ചുളുങ്ങിക്കൂടിയ പരവതാനിയില്‍
നദി തടവിലാക്കപ്പെടുന്നത്
ഞങ്ങള്‍ നോക്കിനിന്നു.
അപ്പോഴും ഉറഞ്ഞുപോയ അഴിമുഖങ്ങളെക്കുറിച്ച്
അയാള്‍ പാടിക്കൊണ്ടേയിരുന്നു.

............ അപകടകാരിയായ ആ പാട്ടുകാരനെ
വേദിയില്‍നിന്നറക്കി വിടരുതേ
അവനാണ് ഞങ്ങള്‍ക്ക് അപ്പവും വീഞ്ഞും
വാഗ്ദാനം ചെയ്തിരിക്കുന്നത്.

മൂടല്‍ മഞ്ഞിന്റെ കൊന്വൊടിഞ്ഞ്
ഏതാനും ഉറുന്വുകളും മുലകുടിക്കുന്ന ഒരു കുഞ്ഞും
താഴേക്ക് വീഴുന്നു.

കൈയ്യുറകളിടാത്ത യുവതികളുടെ
നഗരങ്ങളില്‍
നീ തിരസ്കരിക്കപ്പെടുന്നു.
നിന്റെ വസ്ത്രമുലയുന്ന രീതികള്‍
ചോദ്യം ചെയ്യപ്പെടുന്നു.

വീഞ്ഞില്‍ കഴുകിയുണക്കിയ കൈയ്യുറകള്‍
നഗരാതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നു.
ദൂരെ ഗിത്താറു വായിക്കുന്ന ജൂതപെണ്‍കുട്ടി മാത്രം
ചലിച്ചുകൊണ്ടിരിക്കുന്നു.

പഴുതാരകളാണ്
ഭൂമിയിലേയ്ക്കുള്ള വഴി പണിയുന്നത്.

ഒരു അരക്കെട്ട് മുന്നോട്ട് വരുന്നു
എവിടെയോ ഉള്ള മറുക് കാട്ടി പേടിപ്പിക്കുന്നു.

പട്ടം പറത്തുന്നവന്‍
ആകാശത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്ന്
ആരോ പറയുന്നു.

അടിമകള്‍ക്ക് ഉടുപ്പുതുന്നുന്ന ഒരു പെണ്‍കുട്ടി
തെരുവ് മുറിച്ചുകടക്കുന്നു.
തൂക്കിലേറ്റപ്പെട്ട കരുത്തനായ അപ്പന്
അവള്‍ വട്ടയിലകള്‍ തുന്നിയ ഒരുടുപ്പ് സൂക്ഷിക്കുന്നു.
അമ്മയെ സൂക്ഷിക്കുന്നു.

........തെരുവില്‍ ജാസ്സ് വായനക്കാരന്‍
ജനക്കൂട്ടത്തെ വിശകലനം ചെയ്യുന്നു.
അവസാനത്തെ നിരയില്‍
രണ്ട് പെണ്‍കുട്ടികള്‍ അയാളുടെ വിരലുകള്‍ക്ക് വേണ്ടി
ചിയേഴ്സ് പറയുന്നു.

ക്ലിയോപാട്ര എന്ന ചരക്കിനോടൊപ്പം
അന്തിയുറങ്ങുന്നതിന് വേണ്ടി മാത്രമാണ്
ഞാന്‍ യുദ്ധത്തിനിറങ്ങിയത്.
മുറിവുകള്‍ അവളുടെ മുലകള്‍
തുന്നിചേര്‍ക്കുമെന്ന് കരുതിയത്
തെറ്റായിരുന്നു.

10 വായന:

ഏറുമാടം മാസിക said...

ക്ലിയോപാട്ര എന്ന ചരക്കിനോടൊപ്പം
അന്തിയുറങ്ങുന്നതിന് വേണ്ടി മാത്രമാണ്
ഞാന്‍ യുദ്ധത്തിനിറങ്ങിയത്.
മുറിവുകള്‍ അവളുടെ മുലകള്‍
തുന്നിചേര്‍ക്കുമെന്ന് കരുതിയത്
തെറ്റായിരുന്നു.

nissar_a blooger said...

Ente priyapetta krispine othiri othir aashmskal

ഇ.എ.സജിം തട്ടത്തുമല said...

അവസാനത്തെ വരികൾതന്നെ ധാരാളം.
മുകൾവരികൾ അധികവായനയ്ക്ക്‌.
മനസുണ്ടെങ്കിൽ മനസിരുത്തി വായിക്കുവാനുണ്ട്.ആശംസകൾ!

സജീവ് കടവനാട് said...

ക്രിസ്പിനെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. സ്നേഹം.

കവിത പ്രിന്റെടുക്കുന്നു, ശരിക്കുമൊന്നു വായിക്കണം.

ഉണ്ണി ശ്രീദളം said...

deep...

റ്റിജോ ഇല്ലിക്കല്‍ said...

krispine...ninte thoolika kanamullathaavunnu...oro kavithayilum....nee puthiyathaanu srishtikkunnath....ninte chora kantethiya sathyangal maathram...cngrats dear..

രാജേഷ്‌ ചിത്തിര said...

വല്ലാത്തൊരു കവിത ; മോഹിപ്പിക്കുന്നു ;ചില വരികള്‍ എഴുതാന്‍ !

മനോഹര്‍ മാണിക്കത്ത് said...

കത്തുന്ന കവിത...

എം.ആര്‍.വിബിന്‍ said...

mukalile chithram pole thanne aake chitharikkidakkunnu kavitha ennu thoni...
adakkamillathe...
chila varikal manoharam...athu maathram adarthiyeduthaal oru manoharamaaya kavitha ennu vilikkam...
pakshe paraspara bhanthamillathe enthinaanu engane ezhuthi nirakkunnathu...
ethaayirunnilla ninte kavitha...
maadhyamathil vanna kavithaye ormippikkunnu ethum...athilum edaykku mikacha varikal..
pakshe poornamaaya arthathil orotta kavitha ennu thoniyatheyilla...

ശ്രീജിത്ത് അരിയല്ലൂര്‍ said...

aadhyathe 2 vari vaayichaal thanne "nakki"kalallaathaver ninne theri vilikkum...sthiram pukazhthalukaar nakki nakkiyangu sughippikkum...itryum vaakkukale vyabicharichathinu oru nyaayeekaranavumilla krispin...ithu ethu kavimohikkum ee kaalathu patachundaakkaavunna oru saadhanam maatram...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP