Sunday, August 17, 2008

ശൈലന്‍

അവള്‍ പറഞ്ഞത്


നമ്മള്‍ പ്രണയിച്ചു
പിന്നെ കാമിച്ചു
ഒടുവില്‍ വിരഹിഛു
പക്ഷെ
തെളിവെന്തു?

Thursday, August 14, 2008

ജിഷ എലിസബത്ത്‌


ലിപ്പഴമ്പുല്‍ന്നാമ്പ്


രുപ്പച്ചയിലെ
ഒറ്റപ്പന
മണലാഴിയിലേക്ക്
പുതയുന്നു.

ഇനി
കാണാമറയത്തോളം
ചുടുമണല്‍ മാത്രം...

യാത്ര നിറുത്തുന്നില്ല...

കണ്ണ് ചുടുമ്പോള്‍
കുളിരെഴു‌താന്‍
പൊടിക്കുള്ളില്‍
നിന്നുമൊരു
ആലിപ്പഴമ്പുല്‍-
ന്നാമ്പായെങ്കിലും
നീ
കിളിര്‍ക്കുമെന്നെനിക്കുറപ്പാണ്...

എങ്കിലുമിന്നിപ്പോള്‍
ഈ ചൂടുമണല്‍ക്കാറ്റിലും
എന്‍റെ കണ്ണുനീരുറവ
വരളുന്നില്ല...

(ആലിപ്പഴമ്പുല്ല് - മഴക്കാലങ്ങളില്‍ വേലി മേല്‍ പടര്‍ന്നു നില്‍ക്കുന്ന തരം പുല്ല്. മണ്ണിനടിയിലില്ലാത്ത നീണ്ട വേരുകളില്‍ വെള്ളത്തുള്ളി ഉരുണ്ട് കൂടി നില്‍ക്കുന്ന പോലെ കാണാം . കുട്ടികള്‍ അത് ഇറുത്തെടുത് കണ്ണിലെഴുതാറുണ്ട് ).

Wednesday, August 13, 2008

മനോജ് കാട്ടാമ്പള്ളി



നിമീലിത 4 സി


പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Sunday, August 3, 2008

ഹന്‍ല്ലലത്ത്


മുറിവ്‌

പ്രിയേ
ഞാനെന്തെഴുതണം
എനിക്കറിയുന്നില്ല
എന്‍റെ ചിന്തകളില്‍
തീ പടര്‍ന്നു
വാക്കുകളെ കരിക്കുന്നു

ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ഞാനിന്നു
ആകാശത്തായിരുന്നു
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിരകുകളാണ്

നനഞ്ഞ കൈത്തലം
ഇതാ നോക്കൂ
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്

നീയെന്താണെഴുതിയത്
നീ മരിക്കട്ടെയെന്നു
ഞാന്‍ പറഞ്ഞുവെന്നോ ...?

ഈ ലോകത്തെ
തെറി പറയണമെന്നുണ്ട്‌
പക്ഷെ .....
നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക

ഇന്നെനിക്കു
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി
പു‌വ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിനു ഇരുട്ടും

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം
പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP